സിനിമകൾക്കെതിരായ റിവ്യൂ ബോംബിങ്; ഇടക്കാല ഉത്തരവില്ല

അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ മാർഗനിർദേശങ്ങൾ ശിപാർശ ചെയ്ത് സർക്കാറിന്റ നിലപാട് തേടിയിരിക്കുകയാണ്

കൊച്ചി: റിവ്യൂ ബോംബിങ് നിയന്ത്രിക്കണമെന്ന ഹർജിയിൽ ഇടക്കാല ഉത്തരവില്ല. ഹർജി ഇന്നലെ പരിഗണിക്കവെയാണ് ഉത്തരവ് വേനലവധിക്കു ശേഷം പരിഗണിക്കാൻ മാറ്റിയത്. അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ മാർഗനിർദേശങ്ങൾ ശിപാർശ ചെയ്ത് സർക്കാറിന്റ നിലപാട് തേടിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജസ്റ്റിസ് ടി ആർ രവി ഇടക്കാല ഉത്തരവ് വിസമ്മതിക്കുകയായിരുന്നു.

റിവ്യൂ ബോംബിങ് സിനിമകളെ തകർക്കുന്നുവെന്ന് ആരോപിച്ച് ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സിനിമയുടെ സംവിധായകൻ മുബീൻ റഊഫ് നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. സിനിമ റിലീസ് ചെയ്തശേഷം രണ്ട് ദിവസത്തേക്ക് റിവ്യൂ നൽകരുത് തുടങ്ങിയ നിർദേശങ്ങളാണ് അമിക്കസ് ക്യൂറി കോടതിയിൽ നൽകിയ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

'ബ്ലെസി... സഹോദരാ നിങ്ങൾ ഈ സമൂഹത്തിന് ഒരു പാഠപുസ്തകമാണ്, ഹൃദയത്തിൽ നിന്ന് കണ്ണീരുമ്മ'; ബെന്യാമിൻ

നെഗറ്റിവ് റിവ്യൂകൾക്കെതിരെ പരാതി നൽകാൻ പൊലീസ് സൈബർ സെല്ലിന്റെ നേതൃത്വത്തിൽ പ്രത്യേക വെബ് പോർട്ടൽ സജ്ജമാക്കണമെന്ന നിർദേശവുമുണ്ട് റിപ്പോർട്ടിൽ പറയുന്നുണ്ട്.

'ബ്ലെസി... സഹോദരാ നിങ്ങൾ ഈ സമൂഹത്തിന് ഒരു പാഠപുസ്തകമാണ്, ഹൃദയത്തിൽ നിന്ന് കണ്ണീരുമ്മ'; ബെന്യാമിൻ

To advertise here,contact us