പെർത്തിൽ ബുംറയുടെ 'തിരിച്ചേറ്'; ആദ്യ ഏഴ് ഓവറിൽ ഓസ്‌ട്രേലിയയുടെ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി

നേരത്തെ ടോസ് നേടിയ ഇന്ത്യ ഇന്നിങ്സിൽ ഇന്ത്യ 150 റൺസിന് തകർന്നടിഞിരുന്നു

ഓസീസിന്റെ പേസ് ആക്രമണത്തിൽ അതേ നാണയത്തിൽ മറുപടി പറഞ്ഞ് ഇന്ത്യ. നാല് ഓവറെറിഞ്ഞ് ഏഴ് റൺസ് മാത്രം വിട്ടുകൊടുത്ത് ബുംറ മൂന്ന് മുൻ നിര ബാറ്റർമാരുടെ വിക്കറ്റെടുത്തപ്പോൾ ഇന്ത്യ കളിയിലെ പ്രതീക്ഷ തിരിച്ചുപിടിച്ചു. സ്റ്റീവ് സ്മിത്ത്, നഥാൻ മക്‌സ്വീനി, ഉസ്മാൻ ഖവാജ എന്നിവരുടെ വിക്കറ്റുകളാണ്‌ ബുംറ നേടിയത്. ലബുഷെയിൻ, ട്രാവിസ് ഹെഡ് എന്നിവരാണ് ക്രീസിൽ. നിലവിൽ ഒമ്പത് ഓവർ പിന്നിടുമ്പോൾ 20 റൺസിന് മൂന്ന് എന്ന നിലയിലാണ് ഓസ്‌ട്രേലിയ.

നേരത്തെ ടോസ് നേടിയ ഇന്ത്യ ഇന്നിങ്സിൽ ഇന്ത്യ 150 റൺസിന് തകർന്നടിഞിരുന്നു. ഇന്ത്യൻ നിരയിൽ 37 റൺസെടുത്ത റിഷഭ് പന്തിനും 41 റൺസെടുത്ത അരങ്ങേറ്റക്കാരൻ നിതീഷ് കുമാർ റെഡ്‌ഡിക്കും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കാനായത്. ജയ്‌സ്വാൾ (0) , ദേവ്ദത്ത് പടിക്കൽ (0) , വിരാട് കോഹ്‌ലി (5) , കെ എൽ രാഹുൽ (26) , ധ്രുവ് ജുറെൽ(11) , വാഷിങ്ടൺ സുന്ദർ (4), ഹർഷിത് റാണ (7), ജസ്പ്രീത് ബുംറ(8) സിറാജ്(0) എന്നിങ്ങനെയാണ് ഇന്ത്യൻ താരങ്ങളുടെ ദയനീയ പ്രകടനങ്ങൾ. ഓസ്‌ട്രേലിയക്ക് വേണ്ടി ഹാസിൽവുഡ് നാലും മിച്ചൽ സ്റ്റാർക്ക്, മിച്ചൽ മാർഷ്, കമ്മിൻസ് എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. ആകെ എറിഞ്ഞ 50 ഓവറിൽ 12 മെയ്ഡൻ ഓവറുകളും ഓസീസ് പേസർമാർ എറിഞ്ഞു.

Content Highlights: Australia vs India Border Gavaskar trophy test, Bumra hope

To advertise here,contact us