DSP സിറാജിനെ കണ്ട് സ്പീഡോമീറ്റർ പോലും ഭയന്നുപോയി!; അക്തറിനെയും മറികടന്ന് 181. 6 കിമീ വേഗതയുള്ള ആ ഏറിനു പിന്നിൽ

ഓസീസിന്റെ ഇന്നിങ്‌സിനിടെ 24-ാം ഓവറിലാണ് സംഭവം.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിനം തന്നെ രസകരമായ സംഭവങ്ങളാണ് അരങ്ങേറിയത്. അഡലെയ്ഡിലെ ഒന്നാം ദിനത്തിലെ അവസാന സെഷനില്‍ സ്പീഡ്-ഗണ്ണിന് സംഭവിച്ച ഒരു പിശകാണ് അതിലൊന്ന്. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് പന്തെറിഞ്ഞത് 181.6 കിലോമീറ്റര്‍ വേഗതയിലാണെന്ന് കാണിച്ചതാണ് ആരാധകരെ ഞെട്ടിച്ചത്.

DSP Siraj fierce delivery. 😄 pic.twitter.com/YIi3Vgf3dd

ഓസീസിന്റെ ഇന്നിങ്‌സിനിടെ 24-ാം ഓവറിലാണ് സംഭവം. സ്പീഡ് ഗണ്ണിന്റെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് സിറാജ് എറിഞ്ഞ പന്തിന്റെ വേഗത മണിക്കൂറില്‍ 181.6 കിലോമീറ്ററാണെന്ന് ബ്രോഡ്കാസ്റ്റര്‍മാര്‍ കാണിച്ചത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത് പാക് ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഹൈബ് അക്തര്‍ എറിഞ്ഞ മണിക്കൂറില്‍ 161. 3 കിലോമീറ്ററാണ്.

Also Read:

Cricket
ടാലന്റെന്നാൽ ഇതാണ്, സഹതാരങ്ങളെ പോലും ഞെട്ടിച്ച റിവേഴ്‌സ് സ്വീപ്പ്; അഡലെയ്ഡില്‍ ഹീറോയായി നിതീഷ് റെഡ്ഡി, വീഡിയോ

സിറാജിന്റെ പന്തും ബ്രോഡ്കാസ്റ്റുകളില്‍ കാണിച്ച വേഗതയും തമ്മിലുള്ള പൊരുത്തക്കേടിനെ കുറിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. സംഭവത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് രസകരമായ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ടിട്ടുള്ളത്. 'ഡിഎസ്പി മുഹമ്മദ് സിറാജാണ് ഈ ഭൂമിയിലെ തന്നെ ഏറ്റവും വേഗതയേറിയ ബൗളര്‍', 'ഡിഎസ്പി സിറാജിനെ കണ്ട് സ്പീഡോ മീറ്റര്‍ പോലും ഭയന്നുപോയി', 'ഷുഹൈബ് അക്തറിന്റെ റെക്കോര്‍ഡ് വിഴുങ്ങാനാണ് ഡിഎസ്പി സിറാജ് എത്തിയിരിക്കുന്നത്' എന്നിങ്ങനെ പോകുന്നു പോസ്റ്റുകള്‍.

181.6 km/h Ladies and Gentlemen I present you the fastest bowler on the planet 😉 DSP Mohd Siraj 🫡 #IndvsAus #IndvAus pic.twitter.com/SGqOIl4xge

DSP Siraj se speedometer bhi darta hai...181 KM/H 🤣#INDvsAUS #Bumrah pic.twitter.com/h7oZkssKuW

അതേസമയം രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യയ്‌ക്കെതിരായ ശക്തമായ നിലയിലാണ് ഓസ്‌ട്രേലിയ. അഡലെയ്ഡിലെ ഡേ-നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 180 റണ്‍സിന് പുറത്താക്കിയ ഓസീസ് ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന മികച്ച നിലയിലാണ്. 13 റണ്‍സെടുത്ത ഓപണര്‍ ഉസ്മാന്‍ ഖവാജയെയാണ് ഓസീസിന് നഷ്ടമായത്. 11-ാം ഓവറില്‍ ജസ്പ്രീത് ബുംമ്രയാണ് ഖവാജയെ പുറത്താക്കിയത്. 38 റണ്‍സുമായി നഥാന്‍ മകസ്വീനിയും 20 റണ്‍സുമായി മാര്‍നസ് ലബുഷെയ്‌നുമാണ് ക്രീസില്‍. ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യയേക്കാള്‍ 94 റണ്‍സിന് മാത്രം പിറകിലാണ് ആതിഥേയര്‍.

Content Highlights: AUS vs IND: Mohammed Siraj bowls 181.6 kmph? Speed-gun goes horribly wrong

To advertise here,contact us