'പാകിസ്താൻ ടീം കളിക്കുന്നത് 80 കളിലെ ക്രിക്കറ്റ്; ആക്രമണ മനോഭാവമില്ല'; വിമർശനവുമായി ഷാഹിദ് അഫ്രീദി

താരങ്ങളുടെ കളിയോടുള്ള സമീപനത്തേയും അഫ്രീദി വിമർശിച്ചു

തുടർച്ചയായ രണ്ട് മത്സരങ്ങളിലും തോൽവിയേറ്റുവാങ്ങി സ്വന്തം മണ്ണിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ നിന്നും പുറത്തായ പാകിസ്താൻ ടീമിനെ വിമർശിച്ച് മുന്‍ താരം ഷാഹിദ് അഫ്രീദി. ഈ 2025-ലും പാകിസ്താന്‍ എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ക്രിക്കറ്റാണ് കളിച്ചുകൊണ്ടിരിക്കുന്നതെന്ന് അഫ്രീദി കുറ്റപ്പെടുത്തി. മറ്റു ടീമുകളൊക്കെ ഇക്കാര്യത്തില്‍ വളരെ മുന്നോട്ടുപോയപ്പോൾ പാകിസ്താൻ ഏറെ പിറകോട്ട് പോയെന്നും ആക്രമണ ശൈലിക്ക് പേരുകേട്ട മുൻ താരം പറഞ്ഞു.

താരങ്ങളുടെ കളിയോടുള്ള സമീപനത്തെയും അഫ്രീദി വിമർശിച്ചു. ജയം നേടുക എന്നതല്ല പലരുടെയും ഉദ്ദേശമെന്നും വ്യക്തിഗത നേട്ടങ്ങൾക്കും ബാറ്റിംഗ് ആവറേജുകൾക്കുമാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധാരാളം ഡോട്ട് ബോളുകള്‍ കളിച്ചതും പാകിസ്താന് വിനയായതെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:

Cricket
ഇന്ത്യയുടെ ബി ടീമിനോ സി ടീമിനോ വരെ ഇപ്പോഴത്തെ പാകിസ്‌താൻ ടീമിനെ തോൽപ്പിക്കാം; പരിഹാസവുമായി ഗാവസ്‌കർ

അതേ സമയം ചാംപ്യൻസ് ട്രോഫിയില്‍ ആതിഥേയരായ പാകിസ്താന്‍ സെമി ഫൈനല്‍ കാണാതെ പുറത്തായിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനോടും തുടര്‍ന്ന് ദുബായില്‍ ഇന്ത്യയോടും തോറ്റതോടെയാണ് സെമി വഴിയടഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശുമായി ഒരു മത്സരമാണ് ഇനി ബാക്കിയുള്ളത്. ഇതിലൂടെ ഒരു ആശ്വാസ ജയം മാത്രമാണ് ആതിഥേയർ ലക്ഷ്യമിടുന്നത്.

Content Highlights: shahid afridi on pakistan failure in champions trophy

To advertise here,contact us