ഏഴ് മത്സരങ്ങളിൽ നിന്ന് 108 പന്തിൽ 106; ഫ്ലോപ്പ് ഷോയായി റിഷഭ്; ഗോയങ്ക കണക്ക് ചോദിക്കാതിരിക്കില്ല

വീണ്ടും ഒരിക്കൽ കൂടി ആരാധകരെ നിരാശപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്

വീണ്ടും ഒരിക്കൽ കൂടി ആരാധകരെ നിരാശപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്. രാജസ്ഥാനെതിരായ മത്സരത്തിൽ മൂന്നാമനായി എത്തിയ താരം ഒമ്പത് പന്തിൽ മൂന്ന് റൺസ് മാത്രമാണ് നേടിയത്. വനിന്ദു ഹസരംഗുടെ ബോളിൽ ധ്രുവ് ജുറേലിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

ഇതിനകം കളിച്ച ഏഴിന്നിങ്‌സുകളില്‍ 06 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 108 ബോളുകളില്‍ നിന്നാണിത്. 98.14 എന്ന മോശം സ്‌ട്രൈക്ക് റേറ്റാണ് റിഷഭിനുള്ളത്. ഇതിൽ ഒരു ഫിഫ്റ്റിയാണ് ആകെ പറയാനുള്ള നേട്ടം.

കഴിഞ്ഞ ഐപിഎല്‍ സീസണിനു ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിട്ട റിഷഭ് പന്തിനെ മെഗാ ലേലത്തില്‍ 27 കോടിയെന്ന ചരിത്രത്തിലെ റെക്കോര്‍ഡ് തുകയ്ക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്. ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട കെഎല്‍ രാഹുലിനു പകരം അദ്ദേഹത്തിനു നായകസ്ഥാനം നല്‍കുകയും ചെയ്തു. എന്നാൽ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ പ്രതീക്ഷയുടെ ഒരു ശതമാനം പോലും മികവിലേക്ക് ഉയരാൻ താരത്തിനായിട്ടില്ല.

Content highlights: Rishabh Pant flop show continue in ipl 2025

To advertise here,contact us