Cricket

ഓരേ താരങ്ങൾ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടി; റെക്കോർഡുകൾ ലങ്കയിലേക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സിൽഹെറ്റ്: ബം​ഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ശ്രീലങ്ക മികച്ച ലീഡിലേക്ക്. സെഞ്ച്വറി നേടിയ ധനഞ്ജയ ഡി സിൽവ, കാമിൻഡു മെൻഡിൻസ് എന്നിവരുടെ കരുത്തിലാണ് ലങ്ക കുതിക്കുന്നത്. ഇരുവരും ആദ്യ ഇന്നിം​ഗ്സിലും സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിരുന്നു. ധനഞ്ജയ സെഞ്ച്വറി നേടിയതോടെ 10 വർഷത്തിന് ശേഷമാണ് ശ്രീലങ്കൻ ക്രിക്കറ്റിലെ ഒരു താരം രണ്ട് ഇന്നിം​ഗ്സിലും സെഞ്ച്വറി നേടുന്നത്.

ആദ്യ ഇന്നിം​ഗ്സിൽ ഇരുവരും 102 റൺസ് വീതമാണ് നേടിയത്. ഇരുവരും ചേർന്ന ആറാം വിക്കറ്റിൽ 202 റൺസാണ് പിറന്നത്. രണ്ടാം ഇന്നിംഗ്സിൽ ധനഞ്ജയ ഡി സിൽവ 108 റൺസെടുത്ത് പുറത്തായി. സെഞ്ച്വറി തികച്ച കാമിൻഡു മെൻഡിൻസ് ക്രീസിൽ തുടരുകയാണ്. രണ്ടാം ഇന്നിം​ഗ്സിൽ ഇരുവരും 173 റൺസ് കൂട്ടിച്ചേർത്തു.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ‌ മൂന്നാമത്തെ തവണയാണ് ഒരോ താരങ്ങൾ തന്നെ രണ്ട് ഇന്നിം​ഗ്സിലും 150ലധികം റൺസിന്റെ കൂട്ടികെട്ടുണ്ടാക്കുന്നത്. മത്സരത്തിൽ ലങ്കൻ ലീഡ് 450 കടന്നിട്ടുണ്ട്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT