Cricket

ലോ സ്കോറിം​ഗ് ത്രില്ലറിൽ ഇന്ത്യ; പാകിസ്ഥാനെ ആറ് റൺസിന് വീഴ്ത്തി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം. ആവേശം അവസാന പന്തിലേക്ക് നീണ്ട ലോ സ്കോറിംഗ് ത്രില്ലറില്‍ പാകിസ്ഥാനെ ആറ് റണ്‍സിന് വീഴ്ത്തിയാണ് നീലപ്പട വിജയം ആഘോഷിക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറിൽ 119 റൺസിൽ ഓൾ ഔട്ടായി. പാകിസ്ഥാന്റെ മറുപടി 20 ഓവറിൽ ഏഴിന് 113 റൺസിലേക്കേ എത്തിയുള്ളു. രണ്ടാം മത്സരവും പരാജയപ്പെട്ട പാകിസ്ഥാന്റെ സൂപ്പർ എട്ട് സാധ്യതകൾ പരുങ്ങലിലായി.

ടോസ് നേടിയ പാകിസ്ഥാൻ നായകൻ ബാബർ അസം ബൗളിം​ഗ് തിരഞ്ഞെടുത്തു. മഴമൂലം വൈകി ആരംഭിച്ച മത്സരത്തിൽ പാകിസ്ഥാൻ ബൗളർമാർ കൃത്യമായ ഏരിയകളിൽ പന്തെറിഞ്ഞു. വൺഡൗണായി ക്രീസിലെത്തിയ റിഷഭ് പന്തിന് മാത്രമാണ് പിടിച്ചുനിൽക്കാനായത്. 31 പന്തിൽ ആറ് ബൗണ്ടറികളുടെ സഹായത്തോടെ റിഷഭ് 42 റൺസെടുത്തു. അക്സർ പട്ടേൽ 20 റൺസും രോഹിത് ശർമ്മ 13 റൺസുമെടുത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി. ഇന്ത്യൻ നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. പാകിസ്ഥാൻ ബൗളർമാരിൽ നസീം ഷായും ഹാരിസ് റൗഫും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിം​ഗിൽ പാകിസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. ബാബർ അസം, ഉസ്മാൻ ഖാൻ, ഫഖർ സമാൻ എന്നിവർ 13 റൺസെടുത്ത് പുറത്തായി. നാലാമനായി 30 റൺസെടുത്ത മുഹമ്മദ് റിസ്വാൻ പുറത്തായതോടെയാണ് കളി മാറിയത്. പിന്നീട് പാക് സംഘത്തെ പിടിച്ചുനിർത്താൻ ഇന്ത്യ ബൗളർമാർക്ക് കഴിഞ്ഞു. ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുംറ മൂന്നും ഹാർദ്ദിക്ക് പാണ്ഡ്യ രണ്ടും വിക്കറ്റെടുത്തു. ട്വന്റി 20 ലോകകപ്പിൽ പാകിസ്ഥാനുമേൽ ഇന്ത്യയുടെ ഏഴാം വിജയമാണിത്. ഒരിക്കൽ മാത്രമേ പാക് പടയ്ക്ക് ഇന്ത്യയെ തോൽപ്പിക്കാൻ കഴിഞ്ഞുള്ളു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT