Football

വണ്ടർ കിഡുകൾ നേർക്കുനേർ പോരാടി; ബ്രസീൽ സ്പെയിൻ സൗഹൃദത്തിന് ആവേശ സമനില

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മാഡ്രിഡ്: യൂറോ കപ്പിനും കോപ്പ അമേരിക്കയ്ക്കും മുമ്പായുള്ള ബ്രസീല്‍-സ്പെയിൻ സൗഹൃദ പോരാട്ടം സമനിലയിൽ. മത്സരത്തിൽ ഇരുടീമുകളും മൂന്ന് ഗോളുകൾ വീതം നേടി. യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും വമ്പന്മാർ തമ്മിലുള്ള പോരാട്ടമെന്നാണ് മത്സരം വിശേഷിപ്പിച്ചത്. എന്നാൽ മത്സരം അവസാനിച്ചത് ലാമിൻ യമാൽ-എൻഡ്രിക്ക് കൗമാരപ്പോരാട്ടമായാണ്.

മത്സരത്തിന്റെ തുടക്കം മുതൽ ലാമിൻ യമാൽ ബ്രസീൽ പ്രതിരോധത്തിന് വെല്ലുവിളി ഉയർത്തി. 11-ാം മിനിറ്റിൽ യമാലിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി റോഡ്രി വലയിലെത്തിച്ചു. 36-ാം മിനിറ്റിലെ ഡാനി ഓൾമോയുടെ ഗോളിൽ മത്സരത്തിൽ സ്പെയിൻ രണ്ട് ഗോളിന് മുന്നിലായി. 40-ാം മിനിറ്റിലെ റോഡ്രിഗോയുടെ ഗോളിൽ ബ്രസീൽ ആദ്യ മറുപടി നൽകി.

രണ്ടാം പകുതിയിൽ 50-ാം മിനിറ്റിൽ എൻഡ്രിക്കിന്റെ ഗോളിൽ ബ്രസീൽ സമനില നേടി. 85-ാം മിനിറ്റിൽ വീണ്ടും ലാമിൻ യമാലിനെ വീഴ്ത്തിയതിന് സ്പെയിനിന് പെനാൽറ്റി ലഭിച്ചു. റോഡ്രി വീണ്ടും ഗോൾ നേടി. എന്നാൽ 96-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ലൂക്കാസ് പാക്വെറ്റ ബ്രസീലിന് സമനില നേടിത്തന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT