Idukki

ഇടുക്കിയിൽ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഇടുക്കി: ഇടുക്കിയിൽ വന്യമൃ​ഗ ശല്യം അതിരൂക്ഷമായി നിലനിൽക്കുന്ന മൂന്നാർ ഡിവിഷന് കീഴിലെ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടാൻ മൂന്നാർ ഡി എഫ് യുടെ ഉത്തരവ്. ആർ ആർ ടി, സെന്റർ നഴ്സറി, ഇൻസ്പെക്ഷൻ ബം​ഗ്ലാവ് എന്നിങ്ങനെ ഒഴിവുകളുള്ള താൽക്കാലിക വാച്ചർമാരെയും പിരിച്ചുവിടാനാണ് ഉത്തരവ്.

കഴിഞ്ഞ മാസം ഒമ്പതാം തിയതിയാണ് കാലങ്ങളായി ജോലി നോക്കി വരുന്ന മൂന്നാർ ഡിവിഷൻ കീഴിലുള്ള അടിമാലി, നേര്യമംഗലം, ദേവികുളം, മൂന്നാർ ഫോറസ്റ്റ് റേഞ്ചുകൾളിലെ താൽക്കാലിക വനം വകുപ്പ് വാച്ചർമാരെ മാർച്ച് 31ന് ശേഷം പിരിച്ചുവിട്ടുകൊണ്ടുള്ള മൂന്നാർ ഡി എഫ് ഒയുടെ ഉത്തരവിറങ്ങിയത്.

വനം സംരക്ഷണം, മനുഷ്യവന്യജീവി സംഘർഷ ലഘൂകരണം, വനവിഭവ ശേഖരണം, വനവികസനം തുടങ്ങിയ ബഡ്ജറ്റ് ഹെഡുകൾക്ക് കീഴിൽ ജോലി നോക്കുന്ന താൽക്കാലിക വാച്ചർമാർക്കാണ് ജോലി നഷ്ടമാവുക. ഈ ബഡ്ജറ്റ് ഹെഡുകൾ വഴി വരുന്ന പണമാണ് താൽക്കാലിക വാച്ചർമാർക്ക് ശമ്പളമായി നൽകിയിരുന്നത്. ദിവസവേതനമായി ഇവർക്ക് 925 രൂപ നൽകാമെന്ന് ഉറപ്പ് നൽകുന്നുണ്ടെങ്കിലും ആകെ പ്രതിമാസം 15000 മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്. മാത്രമല്ല 30 ദിവസം പൂർണമായി ജോലി ചെയ്താലും പകുതി ശമ്പളം മാത്രമാണ് താത്കാലിത വാച്ചർമാർക്ക് നൽകിയിരുന്നത്. വാച്ചർമാർക്കുള്ള ശമ്പളം പോലും മാസങ്ങളായി മുടങ്ങികിടക്കുകയായിരുന്നു. ഈ സാഹചര്യം നിലനിൽക്കെയാണ് ഇപ്പോൾ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് ഇറക്കിയത്.

ചിന്നക്കനാൽ, ശാന്തൻപാറ, ദേവികുളം അടക്കമുള്ള പ്രദേശങ്ങളിൽ വാച്ചർമാർ ഇല്ലാതായത്തോടെ വന്യജീവി ആക്രമണം ഏറ്റവും രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കടുത്ത പ്രതിസന്ധി തന്നെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ് വാച്ചർമാരും പ്രദേശത്തെ നാട്ടുകാരും ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT