Kerala

ആലുവ ബലാത്സംഗക്കൊല; പ്രതിക്ക് വധശിക്ഷയ്ക്ക് പുറമെ 7.20 ലക്ഷം രൂപ പിഴയും; വിധി വിശദാംശങ്ങള്‍ ഇങ്ങനെ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അസഫാഖ് ആലമിന് വധശിക്ഷക്ക് പുറമെ പിഴശിക്ഷയും കോടതി ചുമത്തി. 11 വകുപ്പുകളിലായി 7,20,000 രൂപ പ്രതി പിഴ നല്‍കണം. സമാനതകളില്ലാത്ത ക്രൂരതയാണ് അസഫാഖ് ആലം ചെയ്തതെന്നാണ് വിധിയിലെ നിരീക്ഷണം. പ്രതി പ്രായത്തിന്റെ ആനുകൂല്യം അര്‍ഹിക്കുന്നില്ല. കുറ്റകൃത്യം പ്രതി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പില്ലെന്നും വിചാരണ കോടതി ജഡ്ജി കെ സോമന്റെ വിധിന്യായത്തില്‍ പറയുന്നു.

അസഫാഖ് ആലമിന് വധശിക്ഷ നല്‍കിയ വിചാരണ കോടതി വിധിയുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്. പ്രതി അസഫാക് ആലം ശിക്ഷയില്‍ ഇളവ് അര്‍ഹിക്കുന്നില്ല. പ്രതിക്ക് മാനസാന്തര സാധ്യതയില്ല. പ്രതി കുറ്റകൃത്യം ആവര്‍ത്തിക്കില്ല എന്ന് ഉറപ്പില്ല. ക്രൂരതയില്‍ ഏറ്റവും ഉയര്‍ന്ന ക്രൂരതയാണ് പ്രതി നടത്തിയത്. ക്രൂരമായ മാനസികാവസ്ഥയുടെ തെളിവാണ് മൃതദേഹത്തിനെതിരായ ആക്രമണം. കുറ്റകൃത്യം സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചു. സംഭവം കേരളത്തെ മാനസികമായി ബാധിച്ചു. പരമാവധി ശിക്ഷ നല്‍കാന്‍ കോടതിക്ക് ചുമതലയുണ്ട്. സുപ്രീം കോടതി പറഞ്ഞ മാനദണ്ഡങ്ങളുടെ പരിധിയില്‍ ഈ കൊലപാതക കേസും വരും. ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും വിചാരണ കോടതി വിധിയില്‍ പറയുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 വകുപ്പ് അനുസരിച്ച് കൊലപാതകത്തിന് വധശിക്ഷ. 376 2 ജെ വകുപ്പ് അനുസരിച്ച് സമ്മതം നല്‍കാന്‍ പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്തതിന് ജീവപര്യന്തം. 377 അനുസരിച്ച് പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ജിവപര്യന്തം. പോക്‌സോ നിയമത്തിലെ അഞ്ച് ഐ, അഞ്ച് എല്‍, അഞ്ച് എം വകുപ്പുകളിലും ജീവപര്യന്തം. ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെ ജയിലില്‍ കിടക്കണം. അഞ്ച് വകുപ്പുകളിലും ഓരോ ലക്ഷം രൂപ പിഴയും നല്‍കണം. ഇന്ത്യന്‍ ശിക്ഷാനിയമം 328, 364, 366 എ, 367 വകുപ്പുകള്‍ അനുസരിച്ച് പത്ത് വര്‍ഷം വീതം തടവും 25,000 രൂപ വീതം പിഴയും. 11 വകുപ്പുകളിലായി ആകെ 7.20 ലക്ഷം രൂപ പിഴയൊടുക്കണം. ഇത് അഞ്ചുവയസുകാരിയുടെ കുടുംബത്തിന് നല്‍കണമെന്നും എറണാകുളം പ്രത്യേക പോക്‌സോ കോടതി വിധിയില്‍ പറയുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT