Kerala

ഗ്യാന്‍വ്യാപി മസ്ജിദിലെ പൂജയ്ക്കുള്ള അനുമതി; ദു:ഖവും ഖേദവും ഉണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കല്‍പ്പറ്റ: ഗ്യാന്‍വാപി മസ്ജിദില്‍ പൂജയ്ക്കുള്ള അനുമതി നല്‍കിയതില്‍ ദു:ഖവും ഖേദവും ഉണ്ടെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. നിയമങ്ങള്‍ കാറ്റില്‍ പറത്തിയെന്നും അദ്ദേഹം പറഞ്ഞു.

മത സൗഹാര്‍ദ്ദത്തിനും ജനാധിപത്യ സംരക്ഷണത്തിനും ആരും കോടാലി വെക്കാന്‍ പാടില്ല. ഗവണ്‍മെന്റിനെ ഒറ്റയടിക്ക് എതിര്‍ക്കുന്നവര്‍ അല്ല സമസ്തയെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

ഇന്ത്യ രാജ്യത്ത് നിയമ സംവിധാനങ്ങള്‍ ഉണ്ടല്ലോ. നിയമം വഴി ഇത്തരം വിധികളെ മറികടക്കാന്‍ ശ്രമിക്കുന്നതാണ് സമസ്ത. ജനങ്ങളെ തമ്മില്‍ തല്ലിക്കുന്ന പ്രവൃത്തി സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT