Kerala

പിരിച്ചെടുക്കാനുള്ളത് 19,975 കോടിയുടെ നികുതി കുടിശ്ശിക; സംസ്ഥാനത്തിൻ്റെ കടം 18. 87 ലക്ഷം കോടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷം വരെ സർക്കാർ പിരിച്ചെടുക്കാനുള്ളത് 19,975 കോടിയുടെ നികുതി കുടിശ്ശിക. ഇതിൽ 14, 061 കോടി രൂപയും നിയമ തടസങ്ങളില്ലാതെ പിരിച്ചെടുക്കാവുന്ന തുകയാണ്. 2016 മുതൽ 2022 വരെ സംസ്ഥാനത്തിൻ്റെ കടം 18. 87 ലക്ഷം കോടി രൂപയാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു.

നികുതി കുടിശിക പിരിച്ചെടുക്കുന്നതിൽ ധനവകുപ്പ് വീഴ്ച വരുത്തുന്നുവെന്ന വിമർശനം ഉയരുന്നതിനിടയാണ് നികുതി പിരിവിൽ സർക്കാരിൻ്റെ മെല്ലെപ്പോക്ക് സൂചിപ്പിക്കുന്ന ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ മറുപടി. 2022- 23 സാമ്പത്തിക വർഷം വരെ 19,975.43 കോടി രൂപയാണ് നികുതി കുടിശ്ശികയായി പിരിച്ചെടുക്കാനുള്ളത്. ഇതിൽ 5914.13 കോടി രൂപ കേസുകളെ തുടർന്ന് തർക്കത്തിലാണ്. ബാക്കി 14, 061 കോടി രൂപയും പിരിച്ചെടുക്കാൻ സർക്കാരിന് തടസ്സങ്ങൾ ഇല്ല. ജിഎസ്ടി നടപ്പിലാക്കുന്നതിന് മുൻപുള്ള നികുതി കുടിശ്ശികയും പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശികയും ഇതിൽ ഉൾപ്പെടുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു.

നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ ബജറ്റിൽ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്തെ കടം 18. 87 ലക്ഷം കോടി രൂപയാണ്. എന്നാല് പൊതു കടവും ജിഎസ്ഡിപിയും തമ്മിലുള്ള അനുപാതം കുറഞ്ഞതിനാൽ പൊതു കടത്തിൻ്റെ തോതിൽ വർധന ഉണ്ടായതായി കണക്കാക്കാൻ ആവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനം കടക്കെണിയിലാണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. കേന്ദ്രം അനുവദിക്കുന്ന വായ്പാ പരിധിക്ക് ഉള്ളിൽ നിന്ന് മാത്രമേ കടമെടുപ്പ് സാധ്യമാകൂ. ജിഎസ്ഡിപിക്ക് ആനുപാതികമായ വർധന മാത്രമേ കടത്തിനും ഉണ്ടായിട്ടുള്ളൂ. ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് 1622 കോടി രൂപ നടപ്പ് സാമ്പത്തിക വർഷം പിരിച്ചെടുത്തതായും ധനമന്ത്രി സഭയെ അറിയിച്ചു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT