Kerala

റിയാസ് മൗലവി വധക്കേസില്‍ ഗുരുതര ഒത്തുകളി; പി കെ കുഞ്ഞാലിക്കുട്ടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: മദ്‌റസ അധ്യാപകന്‍ റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ ഗുരുതര ഒത്തുകളി നടന്നുവെന്ന് മുസ്‌ളിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേസ് സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. ഉത്തരേന്ത്യയില്‍ പോലും നടക്കാത്തതാണിത്. പ്രോസിക്യഷന് ഗുരുതര വീഴ്ച സംഭവിച്ചെന്നും അദ്ദേഹം ആരോപിച്ചു. പ്രോസിക്യൂഷനും പ്രതികളും തമ്മില്‍ ഒത്തുകളിച്ചോയെന്ന് ശക്തമായ സംശയമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാര്‍ച്ച് 20 നാണ് പ്രതികള്‍ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. കേസില്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി മൂന്ന് പ്രതികളെയാണ് കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി വെറുതെ വിട്ടത്. പ്രേസിക്യൂഷന് സംഭവിച്ച വീഴ്ച്ചയാണ് കേസില്‍ ഇത്തരത്തിലൊരു വിധി വരാന്‍ കാരണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രോസിക്യൂഷനെതിരെ വിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT