Kerala

വീട് എല്‍ഡിഎഫിന്, പക്ഷെ മതില്‍ ബിജെപിക്ക്; 'പെട്ടത്' പൊലീസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഒഴിഞ്ഞുകിടന്ന വീട് എല്‍ഡിഫിന് നല്‍കിയ വീട്ടുടമ, ചുറ്റുമതില്‍ വിട്ടുകൊടുത്തത് എന്‍ഡിഎയ്ക്ക്. തലശ്ശേരി മഞ്ഞോടിയിലാണ് സംഭവം. തന്റെ പൂട്ടിയിട്ട വീട് എല്‍ഡിഎഫിന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായും ചുറ്റുമതിയില്‍ ബിജെപിക്കും നല്‍കുകയായിരുന്നു.

എല്‍ഡിഎഫ് ഓഫീസാക്കുന്നതിന് മുമ്പ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണക്ക് വേണ്ടി ബിജെപി ആദ്യം ചുവരെഴുതിയതോടെ പരാതിയുമായി എല്‍ഡിഎഫ് രംഗത്തെത്തി. പൊലീസിന് പരാതിയും നല്‍കി. പൊലീസ് ഇരുവിഭാഗത്തെയും വീട്ടുടമയെയും സ്റ്റേഷനില്‍ വിളിപ്പിച്ചു. വീട് എല്‍ഡിഎഫിനും മതില്‍ എന്‍ഡിഎക്കും നല്‍കിയതായി വീട്ടുടമ പൊലീസിനെ അറിയിച്ചു.

തൊട്ടുപിന്നാലെ വിഷയം സബ് കളക്ടറുടെ അടുത്തെത്തി. സബ് കളക്ടര്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി. ഉടമയുടെ അനുമതിക്കത്ത് ഹാജരാക്കണമെന്ന് സബ് കളക്ടര്‍ അറിയിച്ചു. എന്നാല്‍ ഇരുവിഭാഗത്തിനും കത്ത് ഹാജരാക്കാന്‍ കഴിഞ്ഞില്ല. വാക്കാലുള്ള ഉറപ്പായിരുന്നു ഇരുവര്‍ക്കും നല്‍കിയത്. അതിനാല്‍ ഇരുവിഭാഗവും ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഉടനെ പ്രഫുല്‍ കൃഷ്ണയുടെ ചുവരെഴുത്തിന് വെള്ള വീണു.

എന്നാല്‍, കഴിഞ്ഞ ദിവസം വീടിനു മുന്നില്‍ എല്‍ഡിഎഫ് തിരുവങ്ങാട് ഈസ്റ്റ് ലോക്കല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എന്ന കവാടം സ്ഥാപിച്ചു. കെ കെ ശൈലജയുടെ ഫോട്ടോയും ജയിപ്പിക്കണമെന്ന അഭ്യര്‍ഥനയും വെച്ചു. ഇതുകണ്ട ബിജെപി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വീണ്ടും ബന്ധപ്പെട്ടു. വ്യാഴാഴ്ച രാവിലെ പ്രശ്‌നം പരിഹരിക്കാമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ പ്രഫുല്‍ കൃഷ്ണയുടെ ചുവരെഴുത്ത് മറച്ച തുണി നീക്കം ചെയ്തു. ഒടുവില്‍ വീടിന് കാവലേര്‍പ്പെടുത്തിയിരിക്കുകയാണ് പൊലീസ്.

കുടിവെള്ളം കിട്ടാതെ; നാലാം ദിവസവും തിരുവനന്തപുരം നഗരസഭയിൽ വെള്ളമില്ല, മേയറെ തടയുമെന്ന് ബിജെപി

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

തീവ്രന്യൂനമർദ്ദം; ഒരാഴ്ച കേരളത്തിൽ മഴ സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

SCROLL FOR NEXT