Kerala

'തൃശൂര്‍ എടുക്കും, എടുത്തിരിക്കും, ജൂണ്‍ നാലിന് ഉയിര്‍പ്പാണ് സംഭവിക്കാന്‍ പോകുന്നത്': സുരേഷ് ഗോപി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശൂര്‍: വീണ്ടും തൃശൂര്‍ എടുക്കുമെന്ന പ്രസ്താവനയുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഇത്തവണ തൃശൂര്‍ എടുക്കാന്‍ തന്നെയാണ് വന്നിട്ടുള്ളത്. 2024 ജൂണ്‍ നാലിന് തൃശൂരിന്റെ ഉയിര്‍പ്പാണ് സംഭവിക്കാന്‍ പോകുന്നതെന്നും സുരേഷ് ഗോപി പറയുന്നുണ്ട്.

മഹാരഥന്മാര്‍ പല സംഭാവനകളും തൃശൂരിന് നല്‍കിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയെയും കെ കരുണാകരനെയും താന്‍ ഒരിക്കലും മറക്കില്ലെന്നും സുരേഷ് ഗോപി പറയുന്നുണ്ട്. ഇരിങ്ങാലക്കുടയില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.

സുരേഷ് ഗോപിയുടെ വാക്കുകള്‍: 'തൃശൂര്‍ എടുക്കും, എടുത്തിരിക്കും. എടുക്കാന്‍ തന്നെയാണ് ഇത്തവണ വന്നിട്ടുള്ളത്. പ്രാര്‍ത്ഥനയോടെ പറയുന്നു. മഹാരഥന്മാര്‍ പല സംഭാവനകളും തൃശൂരിന് നല്‍കിട്ടുണ്ട്. അതൊന്നും മറക്കില്ല. ലീഡറെയും ഇന്ദിരാഗാന്ധിയെയും മറക്കില്ല. അവര്‍ കേരളത്തിന് നല്‍കിയിട്ടുള്ള ഒരുപാട് സംഭാവനകളുണ്ട്. അതൊന്നും ഒരുകാലത്തും മറക്കില്ല. പക്ഷെ അതിന് ശേഷം കുരിശ്ശിലേറ്റപ്പെട്ട തൃശൂരില്‍ 2024 ജൂണ്‍ നാലിന് ഉയിര്‍പ്പാണ് സംഭവിക്കാന്‍ പോകുന്നത്.'

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT