Kerala

'ഹരിഹര പരാമർശം' വിനയായി, യുഡിഎഫിൽ അമർഷം; വടകരയിലെ മുൻതൂക്കം നഷ്ടപ്പെടുത്തിയെന്ന് വിലയിരുത്തൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂർ: വടകരയിൽ ലഭിച്ച രാഷ്ട്രീയ മുൻതൂക്കം കെ എസ് ഹരിഹരന്റെ വിവാദ പരാമർശത്തിലൂടെ നഷ്ടപ്പെടുത്തിയെന്ന് യു ഡി എഫിൽ അമർഷം. വടകരയിൽ ജയിച്ചാൽ പോലും ആ വിജയത്തിന്റെ തിളക്കം കുറയ്ക്കുന്നതാണ് ഹരിഹരന്റെ നടപടിയെന്നാണ് അടക്കം പറച്ചിൽ. പാളയത്തിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്നതോടെയാണ് ആർ എം പി നേതാവ് കെ എസ് ഹരിഹരൻ മാപ്പുപറഞ്ഞതെന്നാണ് വിവരം.

കുതിച്ചു കയറാൻ നിന്ന യുഡിഎഫ് നേതൃത്വം വടകരയിൽ ഇപ്പോൾ കിതച്ചു നിൽക്കുകയാണ്. അടിക്ക് തിരിച്ചടി ലഭിച്ചതോടെ മറുപടി നൽകാൻ വാക്കുകളില്ല. കാഫിർ പരാമർശത്തിൽ പൊലീസ് അന്വേഷണം ഇഴഞ്ഞതോടെ വ്യാജ നിർമ്മിതിയുടെ ഉത്തരവാദിത്തം സിപിഐഎമ്മിലേക്ക് ചൂണ്ടുമ്പോഴാണ് കെ എസ് ഹരിഹരന്റെ വാ വിട്ട വാക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുത്ത പരിപാടിയിലെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ യുഡിഎഫ് നേതൃത്വം തീർത്തും പ്രതിരോധത്തിലാണ്.

തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടക്കുന്നുവെന്ന കെ കെ ശൈലജയുടെ ആരോപണത്തിൽ ഒരു വിധം മറുപടി നൽകി പ്രതിരോധം സൃഷ്ടിക്കുന്നതിനിടെയാണ് തിരിച്ചടി. ആർഎംപിയുടെ മുതിർന്ന അംഗത്തിൽ നിന്നുണ്ടായ പരാമർശത്തെ ഏതാണ്ട് മുഴുവൻ നേതാക്കളും തള്ളുമ്പോഴും ജാള്യത മറയ്ക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം. ഹരിഹരൻ നിർവ്യാജം ഖേദം പ്രകടിപ്പിച്ച് മാപ്പ് പറയുമ്പോഴും രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് യു ഡി എഫിനുണ്ടായത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT