Kerala

കെട്ടിടം അപകടാവസ്ഥയില്‍; കോഴിക്കോട് തോപ്പയില്‍ എല്‍പി സ്‌കൂള്‍ പൂട്ടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: കോഴിക്കോട് തോപ്പയില്‍ എല്‍പി സ്‌കൂള്‍ ഫിറ്റ്‌നസ്സില്ലാതെ പൂട്ടി. കെട്ടിടം അപകടനിലയിലാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ ഫിറ്റ്‌നസ് നിഷേധിച്ചത്. സമീപത്തെ മദ്രസ കെട്ടിടത്തില്‍ കുട്ടികളെ പഠിപ്പിയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിയ്ക്കാന്‍ കോര്‍പ്പറേഷന്‍ തുക വകയിരുത്തിയിട്ടുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചു.

100 വര്‍ഷം പഴക്കമുണ്ട് തോപ്പയില്‍ എല്‍പി സ്‌കൂളിന്. നൂറാംവാര്‍ഷികം കഴിഞ്ഞ വര്‍ഷം നാട്ടുകാര്‍ ആഘോഷിച്ചിരുന്നു. പക്ഷെ തീരദേശത്തെ കുട്ടികളുടെ പ്രധാന ആശ്രയമായിരുന്ന സ്‌കൂളിന്റെ ശോചനീയാവസ്ഥ മൂലം ഓരോവര്‍ഷവും കുട്ടികള്‍ കൊഴിഞ്ഞുപോവുകയായിരുന്നു. കെട്ടിടം അപകടനിലയിലായതോടെ ഇത്തവണ ഇവിടെ സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് കളക്ടര്‍ ഉത്തരവിട്ടു.

ചെറിയ കുട്ടികള്‍ പഠിയ്ക്കുന്ന സ്‌കൂളിന് ചുറ്റുമതില്‍ പോലും ഇതുവരെ കെട്ടിയിട്ടില്ല. എന്നാല്‍ സ്‌കൂളിന്റെ നവീകരണത്തിന് കോര്‍പ്പറേഷന്‍ രണ്ട് തവണയായി 84 ലക്ഷം രൂപ മാറ്റിവച്ചതായും സാങ്കേതിക തടസ്സങ്ങള്‍ മൂലം നിര്‍മാണം നടന്നില്ലെന്നുമാണ് വാര്‍ഡ് കൗണ്‍സിലറുടെ വിശദീകരണം.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT