National

തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ബിആര്‍എസിനെ ഭയപ്പെടുത്തി കണക്കുകള്‍; സര്‍വേ ഫലം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹൈദരാബാദ്: തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് പ്രവചിച്ച് എബിപി- സി വോട്ടര്‍ ഫലം. സര്‍വേയില്‍ പങ്കെടുത്ത 57% പേരും അഭിപ്രായപ്പെടുന്നത് ബിആര്‍എസ് സര്‍ക്കാരിനോട് വിയോജിപ്പുണ്ടെന്നും ഭരണം മാറണമെന്നുമാണ്. 34.3%പേര്‍ മാത്രമാണ് ബിആര്‍എസ് സര്‍ക്കാര്‍ വീണ്ടും വരണമെന്ന് ആഗ്രഹിക്കുന്നത്. 8.7%പേര്‍ക്ക് ബിആര്‍എസ് സര്‍ക്കാരിനോട് വിയോജിപ്പുണ്ടെങ്കിലും സര്‍ക്കാര്‍ മാറുന്നതില്‍ താല്‍പര്യമില്ല.

40.5% വോട്ട് ബിആര്‍എസിന് ലഭിക്കും. കോണ്‍ഗ്രസിന് 39.4% വോട്ടും ലഭിക്കും. ഈ കണക്കുകള്‍ ഭരണകക്ഷിയായ ബിആര്‍എസിനെ ഭയപ്പെടുത്തുന്നതാണ്. ബിആര്‍എസിന് 49 മുതല്‍ 61 സീറ്റുകള്‍ വരെ ലഭിക്കും. കോണ്‍ഗ്രസിന് 43 മുതല്‍ 55 സീറ്റുകള്‍ വരെ ലഭിക്കും. ബിജെപിക്ക് 14.3% വോട്ടുകളാണ് ലഭിക്കുക. 5 മുതല്‍ 11വരെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കാമെന്നും സര്‍വേ ഫലം പറയുന്നു.

അതേ സമയം സര്‍വേയില്‍ പങ്കെടുത്തതില്‍ 37%പേര്‍ കെ ചന്ദ്രശേഖര്‍ റാവുവിനെ മുഖ്യമന്ത്രിയായി ആഗ്രഹിക്കുന്നു. 31.2%പേര്‍ കോണ്‍ഗ്രസ് നേതാവ് രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി ആഗ്രഹിക്കുന്നു. ബിജെപിയുടെ ബന്ദി സഞ്ജയിനെ 10.7% പേര്‍ മുഖ്യമന്ത്രിയായും ആഗ്രഹിക്കുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT