National

സിപിഐഎം ഭരണത്തുടർച്ച മികച്ച പ്രവര്‍ത്തനം കൊണ്ടെന്ന് ഗെഹ്ലോട്ട്; ഔചിത്യമില്ലായ്മയെന്ന് സതീശന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജോധ്പൂര്‍: കേരളത്തിലെ സിപിഐഎമ്മിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കേരളത്തില്‍ സിപിഐഎമ്മിന് തുടര്‍ഭരണം ലഭിച്ചത് മികച്ച പ്രവര്‍ത്തനം കൊണ്ടാണെന്ന് ഗെഹ്ലോട്ട് പറഞ്ഞു. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ച ഉറപ്പാണ്. ഈ സര്‍ക്കാര്‍ തുടരണമെന്നാണ് ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലായത്. കഴിഞ്ഞ 70 വര്‍ഷക്കാലം കേരളത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസും തമ്മില്‍ മാറി മാറി ഭരിക്കുകയാണ് എന്നാല്‍ ഇത്തവണ ഭരണമാറ്റം സംഭവിച്ചു. സിപിഐഎമ്മിന് തുടര്‍ഭരണം ലഭിച്ചു. അവര്‍ ചെയ്ത മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളാണ് തുടര്‍ഭരണത്തിലെത്തിച്ചത്.' അശോക് ഗെഹ്ലോട്ട് പറഞ്ഞു.

കൊവിഡ് കാലത്തെ രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഭരണം ജനം മനസ്സിലാക്കിയതാണ്. ഭില്‍വാര മോഡല്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ ചര്‍ച്ചയായതാണ്. സര്‍ക്കാരിന്റെ പദ്ധതികളും ഭരണവും ജനങ്ങള്‍ ഇഷ്ടപ്പെട്ടുവെന്നാണ് ജനങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും ഗെഹ്ലോട്ട് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം അശോക് ഗെഹ്ലോട്ടിന്റെ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. രാജസ്ഥാന്‍ മുഖ്യമന്ത്രി കേരള സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചതായി അറിയില്ല. ഇനി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ഔചിത്യമില്ലായ്മയാണെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT