National

വടക്ക് കിഴക്കൻ ഇന്ത്യയിൽ കനത്ത മഴ, ചുഴലിക്കാറ്റ്; ബംഗാളിൽ നാല് മരണം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊൽക്കത്ത: പശ്ചിമ ബംഗാളിലും അസമിലും മണിപ്പൂരിലും കനത്ത മഴ. ബംഗാളിൽ രൂപംകൊണ്ട ചുഴലിക്കാറ്റിൽ നാല് പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. നിരവധി വീടുകളും തകർന്നു. പശ്ചിമ ബംഗാളിൽ എമർജൻസി സെല്ലുകൾ രൂപീകരിക്കാൻ ഗവർണർ ഉത്തരവിട്ടുണ്ട്. വിമാനങ്ങൾ അഗർത്തലയിലേക്കും കൊൽക്കത്തയിലേക്കും വഴിതിരിച്ചുവിട്ടു. സ്ഥിതിഗതികൾ വിലയിരുത്താൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ജൽപായ്ഗുരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

മമത ദുരിതബാധിതരെ സന്ദർശിക്കും. ഗുവാഹത്തിയിൽ വിവിധ പ്രദേശങ്ങളിൽ എട്ട് മണിക്കൂറോളമാണ് വൈദ്യുതി മുടങ്ങിയത്.നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടു രൂപപ്പെട്ടിട്ടുണ്ട്. നിരവധി മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

ജൽപായ്ഗുരിൽ ശക്തമായ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. ഗുവാഹത്തി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മഴയിൽ സീലിംഗിൻ്റെ ഒരു ഭാഗം തകർന്ന് രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏപ്രിൽ രണ്ട് വരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT