National

ഹഥ്റാസ് ദുരന്തം; മരണം 116 ആയി, ശ്വാസം മുട്ടിയത് വിനയായി, അനുശോചനവുമായി പ്രധാനമന്ത്രി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹഥ്റാസിലെ ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന 'സത്സംഗ'ത്തിന്റെ സമാപനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 116 ആയി. സാധാരണയായി അർദ്ധ രാത്രിയില്‍ നടക്കുന്ന ഹിന്ദു വിഭാഗക്കാരുടെ മതചടങ്ങാണ് സത്സംഗ്. സാകര്‍ വിശ്വഹരി എന്നും ഭോലെ ബാബ എന്നും അറിയപ്പെടുന്ന നാരായണ്‍ സാകര്‍ ഹരി നടത്തിയ 'സത്സംഗി'ന്റെ സമാപനത്തിലാണ് ദുരന്തമുണ്ടായത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തർപ്രദേശ് സർക്കാർ 2 ലക്ഷം രൂപ പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ യുപി സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. യുപി ഡിജിപിയും ചീഫ് സെക്രട്ടറിയും ഹത്രാസിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മൂന്ന് മന്ത്രിമാരെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകട സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനം അറിയിച്ചു.

ഭോലെ ബാബ

ഹഥ്റാസ് ജില്ലയിലെ മുഗള്‍ഗര്‍ഹി ഗ്രാമത്തില്‍ മതപരമായ ഒരു പരിപാടി നടക്കുമ്പോഴാണ് തിക്കും തിരക്കുമുണ്ടായി ദുരന്തമുണ്ടാകുന്നത്. 23 സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 27 മൃതദേഹങ്ങളാണ് ആശുപത്രിയില്‍ ഇതുവരെ എത്തിച്ചത്. പരിക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്. കൂടുതല്‍ പേർക്കുള്ള തിരച്ചിൽ നടന്നുവരികയാണ്. കണ്ടെടുത്ത 27 മൃതദേഹങ്ങളുടെ തിരിച്ചറിയല്‍ നടപടികള്‍ പുരോഗമിക്കുകയാണ്', എത്താ എസ്എസ്പി രാജേഷ് കുമാര്‍ സിങ് പറഞ്ഞു.

പ്രാദേശികമായി നടന്ന 'സത്സംഗ്' പരിപാടിക്കിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ ഓടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. പ്രാർത്ഥന പരിപാടിക്ക് ശേഷം ആളുകൾ മടങ്ങാനൊരുങ്ങിയപ്പോൾ പരിപാടിക്ക് നേതൃത്വം നൽകിയ ഭോലെ ബാബയുടെ വാഹനം കടന്ന് പോകാൻ വേണ്ടി അനുയായികൾ ആളുകളെ തടഞ്ഞെന്നും തുടർന്നുണ്ടായ തിരക്കാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത് എന്നുമാണ് പൊലീസ് ഇപ്പോൾ നൽകുന്ന പുതിയ വിവരം.

മാനവ് മംഗള്‍ മിലന്‍ സദ്ഭാവന സമാഗം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം നടത്താന്‍ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ്, അലിഗഡ് പൊലീസ് കമ്മീഷണർ എന്നിവരുൾപ്പെടെ ഒരു സംഘത്തെ രൂപീകരിക്കാൻ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചിട്ടുണ്ട്.

'ആൾക്കൂട്ടത്തിലേക്ക് വിഷപ്പുക സ്പ്രേ ചെയ്തു'; ഹാഥ്റസിലേത് ഗൂഢാലോചനയെന്ന് ആൾദൈവത്തിന്റെ അഭിഭാഷകൻ

മായാവതി-ചൗട്ടാല കൂടിക്കാഴ്ച്ച; ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പി-ഐഎൻഎൽഡി സഖ്യത്തിന് ധാരണ

ജീവനക്കാരെ ഇനി മര്‍ദ്ദിക്കില്ലെന്ന് ഉറപ്പുനല്‍കണം; തിരുവമ്പാടി സംഭവത്തില്‍ ഉപാധിയുമായി കെഎസ്ഇബി

ബിഎംഡബ്ല്യു കാർ ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ശിവസേന ഷിൻഡെ വിഭാഗം നേതാവിന്റെ മകൻ ഒളിവിൽ

മണിപ്പൂരിൽ രാഹുൽ ആദ്യം സന്ദർശിക്കുക ജിരിബാം; ഗവർണറെയും കണ്ടേക്കും

SCROLL FOR NEXT