News

സിനിമയിൽ 'നായർ' എങ്ങനെ 'നാഹർ' ആയി; തുറന്ന് പറഞ്ഞ് രതീഷ് ബാലകൃഷ്ണ പൊതുവാൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്നാ താൻ കേസ് കൊട് എന്ന വിജയ ചിത്രത്തിന് ശേഷം നിരൂപക ശ്രദ്ധ നേടിയ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. ചിത്രത്തിൽ സുരേശന്റെയും സുമലതയുടെയും കഥാപാത്രങ്ങൾ കഴിഞ്ഞാൽ സിനിമയിലുടനീളം ശ്രദ്ധ നേടിയ കഥാപാത്രമാണ് നടൻ സുധീഷ് അവതരിപ്പിച്ച സുധാകരൻ നാഹർ. കേരളത്തിൽ സുധാകരൻ എന്ന പേര് കേട്ടിട്ടുണ്ടെങ്കിലും നാഹർ എന്നത് മലയാളികൾക്ക് പരിചയമില്ല. എന്നാൽ നാഹർ എങ്ങനെ വന്നും എന്ന് പറയുകയാണ് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ.

നാഹർ അല്ല, അത് ഹിന്ദു ജാതിയായ നായർ എന്നാണ് ആദ്യം പേരുണ്ടായിരുന്നത്. നായർ എന്നത് ഉപയോഗിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുവദിക്കാത്തതിനെ തുടർന്നാണ് പകരം നായർ നാഹർ എന്നാക്കേണ്ടി വന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

സിനിമയ്ക്ക് തിരുത്തലോടുകൂടി യു സർട്ടിഫിക്കെറ്റാണ് സെൻസർ ബോർഡ് നൽകിയത്. സെൻസറിംഗ് സമയത്ത്, ഏകദേശം 1 മിനിറ്റും 25 സെക്കൻഡുള്ള സീൻ തിരുത്താൻ ആവശ്യപ്പെട്ടിരുന്നു. സിനിമകൾ നമുക്ക് ഇഷ്ടമുള്ള രീതിയിൽ നിർമ്മിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാത്ത കാലത്താണ് നമ്മൾ സിനിമകൾ നിർമ്മിക്കുന്നത് എന്നുകൂടി ചന്തിക്കേണ്ടതുണ്ട്. നായർ എന്ന ജാതി പേര് സിനിമയിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സെൻസർ [ബോർഡ്] ഒരു പ്രശ്നമാക്കിയതിനാലാണ് ഞങ്ങൾ അത് നഹർ എന്നാക്കിയത്, സംവിധായകൻ പറഞ്ഞു.

എന്നാൽ നിങ്ങൾ സിനിമ കണ്ടാൽ മനസിലാകും ഞങ്ങൾ ഏത് പേരാണ് (അല്ലെങ്കിൽ ജാതിയാണ്) പരാമർശിക്കുന്നതെന്ന് വളരെ വ്യക്തമാണ്. അപ്പോൾ എന്തിനാണ് ഇത് ചെയ്യുന്നത്, അത് കൂടുതൽ വഷളാക്കുകയേയുള്ളൂ. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമയാണിത്, ജാതികളുടെ പേരിടാതെ ഞാനെങ്ങനെ അതേ കുറിച്ച് പറയും?, ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പൊതുവാൾ പറഞ്ഞു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT