Special

ക്രിക്കറ്റ് ലോകത്തെ പുറത്താകൽ നിയമങ്ങൾ; ഒരു ബാറ്റർ എത്ര രീതിയിൽ ഔട്ടാകാം?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

എയ്ഞ്ചലോ മാത്യൂസിന്റെ ടൈംഡ് ഔട്ടാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ചൂടുപിടിച്ച ചർച്ച. താരങ്ങൾ ക്രിക്കറ്റ് നിയമത്തിന്റെ പരിധിയിൽ നിൽക്കണമെന്നാണ് ഒരു അഭിപ്രായം. അറിയാതെ സംഭവിച്ച തെറ്റിന് മുന്നറിയിപ്പ് നൽകാമായിരുന്നതായി മറ്റൊരു വാദവും ഉയരുന്നുണ്ട്. യഥാർത്ഥത്തിൽ ക്രിക്കറ്റിൽ ഒരു ബാറ്റർ എത്ര രീതിയിൽ ഔട്ടാകാം. ഇത്തരത്തിൽ ക്രിക്കറ്റ് താരങ്ങൾ പോലും മറന്നുപോയ നിയമങ്ങൾ ഉണ്ടോ? ഒരു ബാറ്റർ എങ്ങനെയെല്ലാം ഡഗ് ഔട്ടിലേക്ക് മടങ്ങാമെന്നത് ക്രിക്കറ്റ് നിയമപുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നു.

പത്ത് വ്യത്യസ്ത തരത്തിൽ ഒരു ബാറ്റർക്ക് തന്റെ വിക്കറ്റ് നഷ്ടമാകാം. ക്ലീൻ ബൗൾഡ്, എൽബിഡബ്ല്യൂ, ക്യാച്ച് ഔട്ട്, റൺ ഔട്ട്, സ്റ്റംമ്പിംഗ്, ഹിറ്റ് വിക്കറ്റ് ഇവയെല്ലാം ക്രിക്കറ്റ് ലോകത്തിന് സുപരിചിതമാണ്. ഡബിൾ ടച്ചാണ് ആധുനിക ക്രിക്കറ്റിൽ അധികം സംഭവിച്ചിട്ടില്ലാത്ത മറ്റൊരുതരം വിക്കറ്റ്. ഒരു ബാറ്റർ ഒരു പന്ത് രണ്ട് തവണ ടച്ച് ചെയ്താലും വിക്കറ്റ് നഷ്ടമാകും. പക്ഷേ വിക്കറ്റിലേക്ക് പോകുന്ന പന്തിനെ ബാറ്റുകൊണ്ടോ കാലുകൊണ്ടോ ബാറ്റർക്ക് തടഞ്ഞിടാം. ഫീൽഡറുടെ അനുവാദം ഇല്ലാതെ ഒരു ബാറ്റർക്ക് പന്ത് കൈകൊണ്ട് എടുക്കാൻ അനുവാദമില്ല. അങ്ങനെ പന്തെടുത്താൽ ബാറ്റർക്ക് ഡഗ് ഔട്ടിലേക്ക് മടങ്ങാം.

എതിർ ടീമിന്റെ ഫീൽഡിംഗ് മനപൂർവ്വം തടസപ്പെടുത്തുന്ന ബാറ്ററും ഡഗ് ഔട്ടിലേക്ക് മടങ്ങും. ഏതാനും മാസങ്ങൾക്ക് മുമ്പ് മങ്കാദിംഗും വിക്കറ്റായി അംഗീകരിക്കപ്പെട്ടു. എങ്കിലും റൺഔട്ടിനൊപ്പമാണ് മങ്കാദിംഗിനെ ചേർത്തിരിക്കുന്നത്. പന്തെറിയും മുമ്പെ ബൗളിംഗ് എൻഡിൽ നിൽക്കുന്ന ബാറ്റർ ക്രീസ് വിട്ടിറങ്ങുമ്പോഴാണ് മങ്കാദിംഗ് ചെയ്യാറുള്ളത്. നേരത്തെ ക്രിക്കറ്റിൽ ഉണ്ടായിരുന്നെങ്കിലും ബൗളിംഗ് ടീം മങ്കാദിംഗ് ഉപയോഗിച്ചിരുന്നില്ല. 2019 ഐപിഎൽ സീസണിൽ ജോസ് ബട്ലർ മങ്കാദിംഗിന് ഇരയായി. പിന്നാലെ ബൗളർമാർ വ്യാപകമായി മങ്കാദിംഗ് ഉപയോഗിച്ചു. ഇതോടെ മാർലിബൻ ക്രിക്കറ്റ് ക്ലബിന് മങ്കാദിംഗ് അംഗീകരിക്കേണ്ടിവന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT