Thrissur

ദേവസ്ഥാനം നൂറുദിന ഭാരതനൃത്തോത്സവത്തിൽ ശീതങ്കൻ തുള്ളൽ ശ്രദ്ധേയമായി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം വിഷ്ണുമായ സ്വാമി ക്ഷേത്രത്തിൽ അരങ്ങേറിയ കലാമണ്ഡലം കീർത്തനയുടെ ശീതങ്കൻ തുള്ളൽ ശ്രദ്ധേയമായി. മഹാഭാരതത്തിലെ ഒരേടായ കല്യാണ സൗഗന്ധികം കഥ വളരെ തന്മയത്വത്തോടെയും ഹാസ്യഭാവ പ്രധാനമായും നിറഞ്ഞ സദസ്സിൽ അവതരിപ്പിക്കുകയായിരുന്നു നർത്തകി. മുൻപാട്ട് കലാമണ്ഡലം ശരത്തും പിൻപാട്ട് കലാമണ്ഡലം ഐശ്വര്യയും മൃദംഗം പക്കം വായിച്ചത് കലാമണ്ഡലം അനിരുദ്ധും ആയിരുന്നു.

തുടർന്ന് നടന്ന വഴവൂർ ബാണിയിലുള്ള ഭരതനാട്യത്തിൽ ബെംഗളൂരുവിൽ നിന്നെത്തിയ ഗുരു കലൈമാമണി രമ്യ നാരായണിൻ്റെ ശിഷ്യയായ രക്ഷിത രഘുനാഥൻ മല്ലാരി താളത്തിലുള്ള ജതിക്കെട്ടിലാണ് ആരംഭിച്ചത്. കേദാര രാഗത്തിലെ ദീക്ഷിതർ കൃതിയായ ആനന്ദ നടന പ്രകാശവും ആഹിർ ഭൈരവി രാഗത്തിലുള്ള തില്ലാനയിൽ നൃത്താഞ്ജലി സമ്പൂർണ്ണമായി. കലാകാരികൾക്ക് ദേവസ്ഥാനാധിപതി ഡോ. ഉണ്ണി സ്വാമികൾ പൊന്നാടയും പ്രശസ്തിപത്രവും ശിൽപവും നൽകി ആദരിച്ചു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT