സൈന്യത്തിനെതിരെ തുടരെ ആക്രമണം ആസൂത്രണം ചെയ്ത ഹിസ്ബുള്ള കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിച്ച് ഹിസ്ബുള്ള

ഹിസ്ബുള്ള നേതാക്കളെ വധിച്ച് ആയുധങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ഐഡിഎഫ്

ടെല്‍ അവീവ്: ഹിസ്ബുള്ളയുടെ കമാന്‍ഡര്‍ അബു അല്‍ റിദയെ വധിച്ചതായി ഇസ്രയേല്‍. തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ സൈന്യത്തിനെതിരെ തുടര്‍ച്ചയായി നടന്ന ആക്രമണത്തിന് നേതൃത്വം നല്‍കിയ ആളാണ് അബു അലി റിദ എന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. അതേസമയം, റിദയുടെ മരണം എപ്പോഴായിരുന്നുവെന്ന കാര്യം ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിട്ടില്ല.

ലെബനനിലെ ബറാചിത്ത് മേഖലയില്‍ ഇസ്രയേല്‍ സൈന്യത്തിനെതിരെ റോക്കറ്റ് ആക്രമണം നടത്തുന്നതില്‍ നേതൃത്വം നല്‍കിയത് അബു അലി റിദയാണെന്ന് ഐഡിഎഫ് (ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്) ആറിയിച്ചു. തെക്കന്‍ ലെബനനില്‍ ചിലയിടങ്ങളില്‍ റെയ്ഡ് തുടരുകയാണ്. ഹിസ്ബുള്ള നേതാക്കളെ വധിച്ച് ആയുധങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ഐഡിഎഫ് പറഞ്ഞു.

Also Read:

Kerala
'നീക്കങ്ങള്‍ നിരീക്ഷിക്കുന്നത് നിയമവിരുദ്ധം'; സുരേന്ദ്രന് മറുപടിയുമായി സന്ദീപ് വാര്യര്‍

അബു അലി റിദയുടെ മരണ വിവരം പുറത്തുവിട്ടതിന് പിന്നാലെ തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ളയുടെ ആക്രമണമുണ്ടായതായും ഐഡിഎഫ് അറിയിച്ചു. അറുപതോളം മിസൈലുകള്‍ ഹിസ്ബുള്ള തൊടുത്തുവിട്ടു. എന്നാല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഹിസ്ബുള്ളയുടെ ആക്രമണത്തെ പ്രതിരോധിച്ചു. ആളൊഴിഞ്ഞ പ്രദേശത്ത് വീണ് റോക്കറ്റുകള്‍ തകര്‍ന്നുവെന്നും ആര്‍ക്കും പരിക്കില്ലെന്നും ഐഡിഎഫ് അറിയിച്ചു.

Content Highlights- israel claim killed hezbollah commander in air strike

To advertise here,contact us