സര്വകലാശാലകളില് സ്ഥിരം വൈസ് ചാന്സലര്മാരെ നിയമിക്കണമെന്നആവശ്യം;ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സംസ്ഥാനത്തെ മിക്ക സര്വകലാശാലകളിലും താത്കാലിക വിസിമാരാണ് ചുമതല വഹിക്കുന്നത്

കൊച്ചി: സംസ്ഥാനത്തെ സര്വകലാശാലകളില് സ്ഥിരം വൈസ് ചാന്സലര്മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹര്ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സംസ്ഥാനത്തെ മിക്ക സര്വകലാശാലകളിലും താത്കാലിക വിസിമാരാണ് ചുമതല വഹിക്കുന്നത്. ഇത് സര്വകലാശാലയുടെ പ്രവര്ത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് ഹര്ജിയിലെ ആക്ഷേപം.

ഗവര്ണറെ കുറ്റപ്പെടുത്തിയാണ് സര്ക്കാര് ഹൈക്കോടതിയില് മറുപടി നല്കിയത്. സര്വകലാശാല നിയമങ്ങളില് നിയമസഭ ഭേദഗതി വരുത്തി. ഭേദഗതി അനുസരിച്ച് എക്സ് ഒഫിഷ്യോ ചാന്സലര് ആയ ഗവര്ണ്ണര് ആവില്ല പുതിയ ചാന്സലര്. വൈസ് ചാന്സലര്മാരുടെ നിയമന അധികാരം ഗവര്ണ്ണറില് നിന്ന് എടുത്തുകളയുന്നതാണ് നിയമ ഭേദഗതി.

'ആരുടെയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ല'; 'അന്നപൂരണി' വിവാദത്തിൽ ക്ഷമ ചോദിച്ച് നയൻതാര

എന്നാല് നിയമ ഭേദഗതിക്ക് അംഗീകാരമായിട്ടില്ല. ഇതുകൊണ്ടാണ് തീരുമാനം വൈകുന്നത്. മാത്രമല്ല, ഓരോ വിസിമാരുടെ നിയമന നടപടികളില് സര്വകലാശാലകള്ക്കനുസരിച്ച് വ്യത്യാസമുണ്ടെന്നുമാണ് അഡ്വക്കറ്റ് ജനറല് നല്കിയ മറുപടി. സാമ്പത്തിക വിദഗ്ധയും യൂണിവേഴ്സിറ്റി കോളജ് മുന് പ്രൊഫസറുമായ ഡോ. മേരി ജോര്ജ്ജ് നല്കിയ ഹര്ജി ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന് എന്നിവര് ഉള്പ്പെട്ട ഡിവിഷന് ബെഞ്ചാണ് പരിഗണിക്കുന്നത്.

To advertise here,contact us