ജനങ്ങളുമായുള്ള ജൈവബന്ധം നഷ്ടമായി, കേരളത്തിൽ സിപിഐഎം പൂതലിച്ച അവസ്ഥയിൽ; വിമർശനം റിപ്പോർട്ടിങ്ങിൽ

പാർട്ടിക്ക് ജനങ്ങളുമായുള്ള ജൈവബന്ധം നഷ്ടമായെന്ന് റിപ്പോർട്ടിൽ പറയുന്നു

കൊച്ചി: കേരളത്തിൽ സിപിഐഎം പൂതലിച്ച അവസ്ഥയിലെന്ന് പി ബി അംഗം എ വിജയരാഘവൻ. തിരഞ്ഞെടുപ്പ് തോൽവി റിപ്പോർട്ട് ചെയ്ത മധ്യമേഖലാ റിപ്പോർട്ടിങ്ങിലാണ് വിമർശനം. സർക്കാരിനെതിരെയുള്ള ജനവികാരം തോൽവിക്ക് കാരണമായെന്ന കേന്ദ്രകമ്മിറ്റി വിലയിരുത്തൽ പി ബി അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ചു. പാർട്ടിക്ക് ജനങ്ങളുമായുള്ള ജൈവബന്ധം നഷ്ടമായെന്ന് റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയുടെ അടിസ്ഥാന വോട്ടുകളിലെ ചോർച്ച ഗൗരവത്തോടെ കാണണം. ബംഗാളിലും ത്രിപുരയിലും ഇതാണ് സംഭവിച്ചതെന്നും ജനങ്ങളെ മനസിലാക്കാൻ പാർട്ടിക്ക് കഴിയുന്നില്ലെന്നുമാണ് വിമർശനം.

ചൊവ്വാഴ്ച ആദ്യ മേഖല യോഗം കണ്ണൂരില് നടന്നിരുന്നു. യോഗത്തില് പിബി അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് എന്നിവര് പങ്കെടുത്തിരുന്നു. കേരളത്തിലെ സിപിഐഎമ്മിന് ത്രിപുരയും ബംഗാളും പാഠമാകണമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ബിജെപിയുടെ കേരളത്തിലെ വളര്ച്ച ഗൗരവത്തോടെ കാണണമെന്നുമാണ് അദ്ദേഹം യോഗത്തിൽ പറഞ്ഞത്.

പെന്ഷന് മുടങ്ങിയത് തിരഞ്ഞെടുപ്പില് തിരിച്ചടിയായെന്ന് കണ്ണൂരിൽ പാര്ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞിരുന്നു. മുസ്ലിം വോട്ടുകള് ഏകീകരിക്കപ്പെട്ടു. ജാതീയമായ വേര്തിരിവും പ്രകടമായിരുന്നു. ബൂത്ത് തല കണക്കും വിലയിരുത്തലും തെറ്റി. പാര്ട്ടി നേതൃത്വം ജനങ്ങളില് നിന്ന് അകന്നു. അമിത ആത്മവിശ്വാസം തിരിച്ചടിയായി. തിരുത്തല് ബൂത്ത് തലത്തില് നിന്ന് തുടങ്ങണം. പാര്ട്ടി കേഡര്മാര് സ്വയം വിമര്ശനത്തിന് തയ്യാറാകണമെന്നും എം വി ഗോവിന്ദന് പറഞ്ഞിരുന്നു.

എസ്എഫ്ഐക്കെതിരെയും സംസ്ഥാന സെക്രട്ടറി വിമര്ശനം ഉന്നയിച്ചിരുന്നു. എസ്എഫ്ഐയുമായി ബന്ധപ്പെട്ട വിവാദങ്ങള് തെരഞ്ഞെടുപ്പില് ഇടതുപക്ഷത്തിന് വോട്ട് കുറയാന് കാരണമായി. എസ്എഫ്ഐ നേതാക്കളുടെ പെരുമാറ്റം നന്നാക്കണമെന്നും എം വി ഗോവിന്ദന് വിമര്ശിച്ചിരുന്നു.

To advertise here,contact us