ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; നാല് കോടി രൂപ തട്ടിയ രണ്ട് മലയാളികള്‍ അറസ്റ്റിൽ

കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് എറണാകുളം സൈബർ പൊലീസിന്റെ പിടിയിലായത്.

തിരുവനന്തപുരം: ഡിജിറ്റൽ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസിൽ എറണാകുളം സൈബർ പൊലീസിന്റെ പിടിയിലായത്. പ്രതികൾ വെർച്വൽ അറസ്റ്റ് വഴി തട്ടിയെടുത്തത് നാല് കോടിയോളം രൂപയാണെന്നാണ് വിവരം. വാഴക്കാല സ്വദേശി ബെറ്റി ജോസഫിന്റെ പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

Also Read:

Kerala
വിഭാഗീയതയുടെ ഭൂതത്തെ കുടത്തിലാക്കുമോ?; കരുനാഗപ്പള്ളിയ്ക്ക് പിന്നാലെ 'ആക്ഷൻ തിരുവല്ല', എം വി ഗോവിന്ദൻ എത്തി

പൊലീസ് എന്ന വ്യാജേനയുളള ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് വ്യാപകമാകുന്നതിനിടെയാണ് അറസ്റ്റ് നടക്കുന്നത്. ഇരകളുടെ ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്നാണ് പ്രതികൾ പറയുക. ഉത്തരേന്ത്യൻ കേന്ദ്രീകരിച്ചും ഇത്തരത്തിലുളള സംഘങ്ങൾ പ്രവർത്തിക്കുന്നെണ്ടെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു.

ഉത്തരേന്ത്യൻ സംഘങ്ങളെ സഹായിക്കുന്ന രണ്ടുപേരാണ് പിടിയിലായവരെന്നാണ് പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് സൂചന നൽകി.

Also Read:

Kerala
'അതൃപ്തർക്ക് സ്വാഗതം'; ജി സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രൻ

Content Highlights: Two persons arrested for defrauding Rs 4 crore through digital arrest.Ernakulam cyber police caught the natives of Kozhikode and Malappuram.

To advertise here,contact us