'പരസ്യവിമർശ'നത്തിൽ എൻ പ്രശാന്തിന് ചാർജ് മെമ്മോ നൽകി; മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനും വിമർശനം

സസ്പെൻഷനിൽ ആയ ശേഷവും മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനും വിമർശനമുണ്ട്

തിരുവനന്തപുരം: സമൂഹ്യമാധ്യമങ്ങളിലൂടെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പരസ്യവിമർശനം നടത്തിയതിന് എൻ പ്രശാന്ത് ഐഎഎസിന് ചാർജ് മെമ്മോ നൽകി. സസ്പെൻഷനിൽ ആയ ശേഷവും മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനും വിമർശനമുണ്ട്.

അഡീഷണൽ ചീഫ് സെക്രട്ടറി ഡോ ജയതിലകിന് നേരെയായിരുന്നു എൻ പ്രശാന്ത് പരസ്യവിമർശനം ഉന്നയിച്ചത്. മാതൃഭൂമി പത്രത്തിൽ തനിക്കെതിരെ വന്ന റിപ്പോ‍ർട്ടിന് പിന്നാലെയാണ് പ്രശാന്ത് ജയതിലകിനെതിരെ രംഗത്ത് വന്നത്. പ്രശാന്തിനെതിരെ ഇതിനിടെ മുൻമന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ എൻ പ്രശാന്തിനെ സർക്കാർ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Also Read:

Kerala
നവീൻ ബാബുവിന്റെ മരണം; അടിവസ്ത്രത്തിൽ രക്തക്കറയെന്ന് പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്

ജയതിലക് സ്വയം എഴുതിക്കൂട്ടിയ റിപ്പോർട്ട് വാർത്തയാക്കിയെന്നും ജയതിലകിനെ ചില മാധ്യമങ്ങൾ സംരക്ഷിക്കുന്നുവെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ പ്രശാന്ത് ഐഎഎസ് കുറ്റപ്പെടുത്തിയിട്ടുണ്ടായിരുന്നു. തുടർന്ന് എൻ പ്രശാന്തിനെതിരെ ഉയർന്ന ആരോപണങ്ങൾ കള്ളമാണെന്നുമുള്ള വിവരവും പുറത്തുവന്നിരുന്നു.

'ഉന്നതി'യിലെ സ്ഥാനമൊഴിഞ്ഞപ്പോൾ പ്രശാന്ത് ഫയലുകൾ മന്ത്രിക്ക് കൈമാറിയിരുന്നു. ഇത് മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ഫയൽ മുക്കിയെന്ന് ജയതിലക് വ്യാജ റിപ്പോർട്ട് ഉണ്ടാക്കിയെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്. ഈ റിപ്പോർട്ട് ജയതിലക് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നു.

Content Highlights: Charge memo to N Prashanth IAS on public criticising

To advertise here,contact us