അവളൊരു പാവമായിരുന്നു, ഒതുങ്ങിക്കൂടുന്ന പ്രകൃതമായിരുന്നു, പിടിച്ചുനിൽക്കാൻ പറ്റിക്കാണില്ല: അമ്മുവിന്‍റെ അച്ഛൻ

ഒതുങ്ങിക്കൂടുന്ന പ്രകൃതമായിരുന്നു അമ്മുവിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

പത്തനംതിട്ട: നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്സിങ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയതിൽ പ്രതികരിച്ച് അച്ഛൻ സജീവ്. പ്രിൻസിപ്പലിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്നായിരുന്നു തങ്ങളുടെ ആവശ്യമെന്നും എന്നാൽ സ്ഥലം മാറ്റുകയാണ് ചെയ്തതെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.

അമ്മു ഒരു പാവമായിരുന്നു. പിടിച്ചുനിർത്താൻ പറ്റിക്കാണില്ല. ഒതുങ്ങിക്കൂടുന്ന പ്രകൃതമായിരുന്നു അവൾക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചുട്ടിപ്പാറ നഴ്സിങ് കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകൻ സജിക്കെതിരെയും അമ്മുവിന്‍റെ അച്ഛൻ സജീവ് ആരോപണമുന്നയിക്കുന്നു. മാസ് കൗൺസിലിംഗ് എന്നുപറഞ്ഞാണ് അദ്ദേഹം കുട്ടികളെ വിളിച്ചത്.

സാധാരണ കൗൺസിലിംഗ് എന്നാൽ ഒറ്റയ്ക്ക് വിളിച്ചാണ് നടത്തുന്നത്. പ്രതികളായ വിദ്യാർഥിനികളെ ഒരു വശത്തും അമ്മുവിനെ മറു വശത്തും നിര്‍ത്തി. കൗണ്‍സിലിങ് എന്ന പേരിൽ സജി രണ്ട് മണിക്കൂറിലേറെ കുറ്റവിചാരണ നടത്തി. അമ്മുവിനോട് നിരപരാധിത്വം തെളിയിക്കണമെന്ന് അദ്ദേഹം അവളോട് പറഞ്ഞു. എന്തുതെറ്റ് ചെയ്തിട്ടാണ് നിരപരാധിത്വം തെളിയിക്കേണ്ടത് എന്ന് അവൾ ചോദിച്ചു. അതിനുശേഷമാണ് അമ്മു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Also Read:

Kerala
'ചില കുട്ടികളിൽ നിന്ന് പരിഹാസവും മാനസിക ബുദ്ധിമുട്ടും'; അമ്മുവിന്റെ കത്ത് പുറത്തുവിട്ട് ബന്ധുക്കള്‍

കഴിഞ്ഞ ദിവസമാണ് സീപാസിന് കീഴിലെ സീതത്തോട് കോളേജിലേക്ക് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിത്. പകരം സീതത്തോട് കോളേജ് പ്രിന്‍സിപ്പല്‍ തുഷാരയെ ചുട്ടിപ്പാറ നഴ്‌സിങ് കോളേജിലേക്ക് മാറ്റി നിയമിച്ചു. കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. കേസില്‍ പ്രതികളായ അലീന, അഷിത, അഞ്ജന, എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. സൈക്യാട്രി വിഭാഗം അധ്യാപകന്‍ സജിക്കെതിരെയും അമ്മുവിന്റെ അച്ഛന്‍ സജീവ് പരാതി നല്‍കിയിരുന്നു.

ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ സജിയും പ്രതികളായ വിദ്യാര്‍ത്ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതികളായ വിദ്യാര്‍ത്ഥിനികളെ ഒരു വശത്തും അമ്മുവിനെ മറു വശത്തും നിര്‍ത്തി കൗണ്‍സിലിങ് എന്ന പേരില്‍ സജി രണ്ട് മണിക്കൂറിലേറെ കുറ്റവിചാരണ നടത്തി. അതിന് ശേഷമാണ് അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതെന്നും പരാതില്‍ ചൂണ്ടിക്കാട്ടുന്നു.

നവംബര്‍ പതിനഞ്ചിനാണ് അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചെങ്കിലും ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. പൊലീസിന് നല്‍കിയ മൊഴിയില്‍ അമ്മുവിന്റെ സഹപാഠികളായ അലീനയ്ക്കും അഷിതയ്ക്കും അഞ്ജനയ്ക്കുമെതിരെ പിതാവ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. മകളെ ഇവര്‍ മാനസികമായി പീഡിച്ചിരുന്നുവെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പ്രതികള്‍ക്ക് പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചിരുന്നു.

Content Highlights: Ammu Sajeev's father response about college principal's transfer

To advertise here,contact us