ആത്മകഥാ വിവാദം; എഫ്‌ഐആർ രേഖപ്പെടുത്താൻ പൊലീസ്, ഇപിയിൽ നിന്നും വീണ്ടും പരാതി എഴുതിവാങ്ങും

ഡിജിപിയുടെ നിർദേശപ്രകാരമാണ് പൊലീസ് എഫ്‌ഐആർ രേഖപ്പെടുത്താനൊരുങ്ങുന്നത്

കോഴിക്കോട്: ഇ പി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രേഖപ്പെടുത്താൻ പൊലീസ്. ഡിജിപിയുടെ നിർദേശപ്രകാരമാണ് പൊലീസ് എഫ്‌ഐആർ രേഖപ്പെടുത്താനൊരുങ്ങുന്നത്.

എഫ്‌ഐആർ ഇടുന്നതിനായി ഇ പിയിൽ നിന്ന് വീണ്ടും പരാതി എഴുതിവാങ്ങും. പരാതി വീണ്ടും നൽകാൻ ഇ പി ജയരാജനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അവ ലഭിച്ചാൽ ഉടൻ തന്നെ എഫ്‌ഐആർ രേഖപ്പെടുത്തും. നേരത്തെ ഡിസി ബുക്സ് പ്രസിദ്ധീകരണ വിഭാഗം മേധാവിയെ പ്രതി ചേർക്കാൻ നിർദേശം നൽകിയിരുന്നു. ഇദ്ദേഹത്തെ ഡിസി ബുക്സിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Also Read:

Kerala
ഐ സി ബാലകൃഷ്ണനെതിരായ ആരോപണം; വിഭാഗീയത മറന്ന് ഒറ്റക്കെട്ടായി പാർട്ടിയെ പ്രതിരോധിക്കാൻ കോൺഗ്രസ് നേതാക്കൾ

'കട്ടൻചായയും പരിപ്പുവടയും' എന്ന പേരിൽ പേരിൽ ഡിസി ബുക്‌സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരിൽ പുറത്തുവിട്ട കവർ ചിത്രവും പേജുകളുമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പാർട്ടിക്കെതിരെയും രണ്ടാം പിണറായി സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് പുസ്തകത്തിലുള്ളത്.

രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്ന വാദമാണ് ഇ പി ജയരാജൻ പുസ്തകത്തിൽ ഉയർത്തിയിട്ടുള്ളത്. ഇത് കൂടാതെ പി സരിനെതിരെയും ജയരാജൻ ആത്മകഥയിൽ പറയുന്നതായി പുറത്ത് വന്ന പിഡിഎഫിൽ കാണാം. സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ച് വരുന്നവർ വയ്യാവേലിയാണെന്നും പി വി അൻവർ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും ഇ പി പറയുന്നു.

Content Highlights: FIR to be registered at EP Jayarajan Autobiography issue

To advertise here,contact us