ഹേമ കമ്മിറ്റി റിപ്പോർട്ട്; സംസ്ഥാന സർക്കാരിനും സജിമോൻ പാറയിലിനും സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

ഹർജി നൽകാൻ എന്താണ് അവകാശമെന്നായിരുന്നു സജിമോൻ പാറയിലിനോടുള്ള സുപ്രീം കോടതിയുടെ ചോദ്യം

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സുപ്രീം കോടതി. തെളിവില്ലാതെ എന്തിനാണ് കേസെടുക്കുന്നതെന്നും സുപ്രീം കോടതി സ‍ർക്കാരിനോട് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടും അഞ്ച് വർഷം സർക്കാർ ഒന്നും ചെയ്തില്ലല്ലോയെന്നും വിമർശനം. പ്രാഥമിക അന്വേഷണം നടത്താതെയാണോ കേസെടുത്തതെന്ന ചോദ്യവും സുപ്രീം കോടതി ഉന്നയിച്ചു.

മൊഴി നൽകാൻ ആരെയും നിർബന്ധിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശമെന്ന് സുപ്രീം കോടതി സർക്കാരിനെ ഓർമ്മിപ്പിച്ചു. മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്ന നടിയുടെ ഹർജിയിലാണ് സർക്കാരിനെതിരായ വിമർശനം. മൊഴി നൽകാൻ എസ്‌ഐടി ആരെയും നിർബന്ധിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ വിശദീകരിച്ചു.

ഹർജി നൽകാൻ എന്താണ് അവകാശമെന്നായിരുന്നു സജിമോൻ പാറയിലിനോടുള്ള സുപ്രീം കോടതിയുടെ ചോദ്യം. താങ്കൾക്കെതിരെ ഹൈക്കോടതിയുടെ എന്ത് ഉത്തരവാണ് ഉള്ളതെന്നും താങ്കളെ എന്തിന് കേൾക്കണമെന്നും ആയിരുന്നു സജിമോൻ പാറയിലിനോടുള്ള സുപ്രീം കോടതിയുടെ ചോദ്യം.

Also Read:

National
ഛത്തീസ്ഗഡിൽ 14 മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; നക്സലിസത്തിന് തിരിച്ചടിയെന്ന് അമിത് ഷാ

എസ്‌ഐടി എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് നടപടിക്രമങ്ങളുടെ ഭാഗമാണ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനെ എങ്ങനെ തടയാനാകും. കുറ്റകൃത്യം സംബന്ധിച്ച വിവരം ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിലാണ് സജിമോൻ പാറയിലിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്. സജിമോൻ പാറയിലിനെ മുന്നിൽ നിർത്തുന്നത് വലിയ വ്യക്തികളാകാമെന്ന് ഡബ്ല്യൂസിസി സുപ്രീം കോടതിയെ അറിയിച്ചു. സജിമോൻ പാറയിലിനും മേക്കപ്പ് ആർട്ടിസ്റ്റിനും അപ്പീൽ നൽകാനുള്ള അവകാശമില്ലെന്നായിരുന്നു വനിതാ കമ്മീഷന്റെ വാദം. നിരവധി പേർ ഇനിയും പരാതി നൽകാൻ തയ്യാറാണെന്നും സിനിമയിലെ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലെന്നും വനിതാ കമ്മീഷൻ സുപ്രിംകോടതിയെ അറിയിച്ചു. അപ്പീലുകളിൽ സുപ്രീം കോടതി ഉച്ചയ്ക്ക് ശേഷം വാദം കേൾക്കും.

Content Highlights: Supreme court criticizes state government on hema Committee report

To advertise here,contact us