അതിരപള്ളിയിലെ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയുടെ ചികിത്സ പൂർത്തിയായി, മുറിവ് ഉണങ്ങി തുടങ്ങിയിരുന്നു

ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് ദൗത്യം പൂർത്തിയായത്.

മലയാറ്റൂർ: അതിരപള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയുടെ ചികിത്സ പൂർത്തിയായി. മസ്തകത്തിനേറ്റ മുറിവ് ഉണങ്ങി തുടങ്ങിയിരുന്നു. ആനയ്ക്ക് മരുന്നും ആൻ്റി ഡോട്ടും നൽകി. ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് ദൗത്യം പൂർത്തിയായത്. മുറിവിൽ മരക്കൊമ്പോ , ലോഹ ഭാഗങ്ങളോ ഇല്ലായെന്ന് ദൗത്യം സംഘം അറിയിച്ചു. മൂന്ന് മയക്കു വെടി വെച്ച ശേഷമാണ് ആന നിയന്ത്രണത്തിലായത്. ആനയ്ക്ക് വലിയ ക്ഷീണമില്ലെന്നാണ് കണ്ടെത്തൽ.

Also Read:

Kerala
പഞ്ചർ ഒട്ടിക്കവേ പിറകിൽ നിന്നും വന്ന ലോറി പാഞ്ഞുകയറി; അലൂമിനിയം ഷീറ്റിടിച്ച് യുവാവ് തല്‍ക്ഷണം മരിച്ചു

ഒരാഴ്ച മുമ്പാണ് ആനയെ മസ്തകത്തിൽ പരിക്കേറ്റ നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തിയത്. മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പരിക്കേറ്റതാകാം എന്നാണ് നിഗമനം. നിലവിൽ വെറ്റിനറി ഡോക്ടമാരായ ഡേവിഡ് , മിഥുൻ , ബിനോയ് എന്നിവർ അടങ്ങുന്ന സംഘത്തിൻ്റെ നിരീക്ഷണത്തിലാണ് കാട്ടാന. ആനയുടെ മുറിവ് ഗുരുതരമല്ല എന്ന നിഗമനത്തിലാണ് നിലവിൽ വനം വകുപ്പ്. മുറിവ് മസ്തകത്തിലായത് പരിഗണിച്ചാണ് വിദഗ്ധ സംഘത്തിൻ്റെ പരിശോധനയ്ക് കാട്ടാനയെ വിധേയമാക്കാൻ തീരുമാനിച്ചത്.

content highlight- The treatment of the brain injured Elephant in Athirapalli has been completed and the wound has begun to heal

To advertise here,contact us