തിയറ്ററിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ സിനിമകളെല്ലാം: വി ഡി സതീശൻ

മലയാള സിനിമയിലെ ഹിറ്റ് മേക്കറായിരുന്നു ഷാഫിയെന്നും എല്ലാം മറന്ന് ആസ്വദിക്കാനുള്ള കലാസൃഷ്ടിയായി മാത്രം സിനിമയെ സമീപിച്ച സംവിധായകനായിരുന്നു അദ്ദേഹമെന്നും വി ഡി സതീശൻ

കൊച്ചി: സംവിധായകൻ ഷാഫിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മലയാള സിനിമയിലെ ഹിറ്റ് മേക്കറായിരുന്നു ഷാഫിയെന്നും എല്ലാം മറന്ന് ആസ്വദിക്കാനുള്ള കലാസൃഷ്ടിയായി മാത്രം സിനിമയെ സമീപിച്ച സംവിധായകനായിരുന്നു അദ്ദേഹമെന്നും വി ഡി സതീശൻ പറഞ്ഞു.

തിയറ്ററിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ സിനിമകളെല്ലാം. ആത്മസംതൃപ്തിയോടെയാണ് ഷാഫിയുടെ സിനിമ കണ്ട ഓരോ പ്രേക്ഷകനും തിയറ്റർ വിട്ടിരുന്നത്.

ഷാഫിയെ പോലൊരു പ്രതിഭയുടെ വിയോഗം മലയാള സിനിമയ്ക്കും സിനിമാസ്വാദകർക്കും കനത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെ സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം വ്യക്തമാക്കി.

Also Read:

Kerala
സംവിധായകൻ ഷാഫി അന്തരിച്ചു; വിട വാങ്ങിയത് ജനപ്രിയ സിനിമകളുടെ ശില്പി

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു ഷാഫിയുടെ അന്ത്യം. ആരോ​ഗ്യനില വഷളായതിനെത്തുടർന്ന് ഈ മാസം 16-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. കല്യാണരാമൻ, തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് എന്നിവയടക്കം 18 സിനിമകൾ സംവിധാനം ചെയ്തു. ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാ ജീവിതം തുടങ്ങിയത്. 2001 ൽ ജയറാം നായകനായ വൺ‌മാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം.

റഷീദ് എം.എച്ച് എന്നാണ് യഥാര്‍ത്ഥ പേര്. സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനാണ്. ഭാര്യ ഷാമില. മക്കൾ: അലീന, സൽമ.

Content Highlights: vd satheesan condoled the demise of shafi

To advertise here,contact us