ആരാധനയെ കളങ്കപ്പെടുത്തുന്നു; 'ബൈത്തുല്‍ സകാത്തി'ല്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത

'വിശ്വാസികളുടെ സകാത്ത് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് സ്വന്തം ഭരണഘടനയില്‍ എഴുതിവെച്ചവരാണ് ജമാഅത്തുകാര്‍'

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത. ബൈത്തുല്‍ സകാത്ത് പദ്ധതിയിലൂടെ ജമാഅത്തെ ഇസ്ലാമി ആരാധനയെ കളങ്കപ്പെടുത്തുന്നു. സംഘടിതമായി സകാത്ത് പിരിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നും സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ ലേഖനം. ജമാഅത്തെ ഇസ്ലാമിയുടെ സകാത്ത് കമ്മിറ്റികളുടെ ഉദ്ഘാടനത്തില്‍ ലീഗ് നേതാക്കള്‍ പങ്കെടുക്കുന്നതില്‍ സമസ്ത നേതാക്കള്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

കേവലമൊരു ചാരിറ്റി പ്രവര്‍ത്തനമാണ് സകാത്തെന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണ് ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള പലരുടേയും ബൈത്തുൽ സകാത്തുകളും സകാത്ത് കമ്മിറ്റികളും. എട്ട് വിഭാഗം ആളുകളാണ് സകാത്ത് വാങ്ങാന്‍ അര്‍ഹര്‍. എന്നാല്‍ ഖുര്‍ആനിന്റെ കല്‍പ്പനകള്‍ക്ക് വിരുദ്ധമായി വിശ്വാസികളുടെ സകാത്ത് വകമാറ്റി ചെലവഴിക്കാനാണ് മതത്തിനകത്തെ പുത്തന്‍ പ്രസ്ഥാനക്കാര്‍ ശ്രമിക്കുന്നത്. സകാത്ത് കേവലമൊരു ചാരിറ്റി പ്രവര്‍ത്തനമാണെന്ന് തെറ്റിദ്ധരിച്ച ജമാ അത്ത് കേന്ദ്രങ്ങള്‍ ബൈത്തുൽ സകാത്ത്, ബൈത്തുൽ മാൽ, സകാത്ത് കമ്മിറ്റി എന്നിവ സ്ഥാപിച്ച് 'ശാസ്ത്രീയ വിതരണം' എന്ന ഓമനപ്പേരിട്ട് ആരാധനയെ കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും സുപ്രഭാതത്തില്‍ വിമര്‍ശിച്ചു.

Also Read:

National
'വഖഫ് ബിൽ പുരോഗമനപരമായ തീരുമാനം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ചരിത്രപരം'; രാഷ്‌ട്രപതി

വിശ്വാസികളുടെ സകാത്ത് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് സ്വന്തം ഭരണഘടനയില്‍ എഴുതിവെച്ചവരാണ് ജമാഅത്തുകാര്‍. പട്ടിണിപ്പാവങ്ങളുടെ കഞ്ഞിക്കലത്തില്‍ കൈയിട്ടുവാരാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ജമാഅത്തെ ഇസ്ലാമി ഇവിടെ പയറ്റുന്നതെന്നും സുപ്രഭാതം വിമര്‍ശിക്കുന്നു.

Content Highlights: sakath samasta against jamaat e islami

To advertise here,contact us