അദാനിയെ ചൊല്ലി 'ഇൻഡ്യ'യിൽ ഭിന്നത രൂക്ഷം; കോൺഗ്രസ് നിലപാടിനെതിരെ തൃണമൂലും എൻസിപിയും

സഭാ നടപടികൾ തടസ്സപ്പെടുന്നതിനെതിരെ തൃണമൂൽ കോൺഗ്രസും എൻസിപി ശരദ് പവാർ വിഭാഗവും രംഗത്തെത്തിയിരുന്നു

ന്യൂഡൽഹി: സഭാനടപടികൾ തടസ്സപ്പെടുത്തി അദാനി വിഷയം ലോക്സഭയിൽ ഏറ്റെടുക്കുന്നതിനെച്ചൊല്ലി 'ഇൻഡ്യ' മുന്നണിയിൽ ഭിന്നത രൂക്ഷമായി തുടരുന്നു. വിഷയം ചർച്ച ചെയ്യുമ്പോൾ സഭാ നടപടികൾ തടസ്സപ്പെടുന്നതിനെതിരെ തൃണമൂൽ കോൺഗ്രസും എൻസിപി ശരദ് പവാർ വിഭാഗവും രംഗത്തെത്തിയിരുന്നു.

ഏതെങ്കിലും വിഷയത്തിൽ സഭ തടസ്സപ്പെടുത്തുന്നതിന് പകരം ജനങ്ങളെ ബാധിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുകയാണ് വേണ്ടതെന്നാണ് തൃണമൂൽ കോൺഗ്രസ് നിലപാട്. പാർലമെന്റിൽ 'ജനങ്ങളുടെ പ്രശ്‌നങ്ങളിൽ' പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഉപനേതാവ് കക്കോലി ഘോഷ് ദസ്തിദാർ പറഞ്ഞു. അദാനി വിഷയത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്‌ത തിങ്കളാഴ്ചത്തെ 'ഇൻഡ്യ' മുന്നണി യോഗത്തിൽ തൃണമൂൽ കോൺഗ്രസ്സ് പങ്കെടുത്തിരുന്നില്ല.

Also Read:

National
മോദിയുടെ അവസാന വാക്ക് ആർക്കൊപ്പമാകും? ഫഡ്‌നാവിസ് തന്നെയാകുമോ ഡൽഹി ചർച്ചയിലെ ആ 'മഹാ' ഓപ്‌ഷൻ?

സഭാ നടപടികൾ തടസ്സപ്പെടുന്നതിൽ എൻസിപി ശരദ് പവാർ വിഭാഗത്തിനും അതൃപ്തിയുണ്ട്. പാർലമെൻ്റ് നടപടികൾ തടസപ്പെടുന്നത് ജനങ്ങൾ അംഗീകരിക്കില്ലെന്ന തങ്ങളുടെ നിലപാട് കോൺഗ്രസ് അടക്കമുള്ള പാർട്ടികളെ എൻസിപി അറിയിച്ചിട്ടുണ്ട്. ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങൾ ഉന്നയിക്കാനായി ഇൻഡ്യ മുന്നണിയ്ക്ക് സാധിക്കുന്നില്ലെന്നും എൻസിപിക്ക് പരാതിയുണ്ട്.

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനങ്ങൾ തന്നെ അദാനി വിഷയത്തിൽ ബഹളമയമായിരുന്നു. തുടർന്ന് പാർലമെന്റ് സ്തംഭിക്കുകയും പിരിയുകയും ചെയ്തിരുന്നു. ഇതോടെയാണ് സഖ്യകക്ഷികൾ കോൺഗ്രസിനെതിരെ രംഗത്തെത്തിയത്.

Content Highlights: rift in indi alliance over raising adani issue at parliament

To advertise here,contact us