'വിഐപി സന്ദർശനങ്ങളും കെടുകാര്യസ്ഥതയുമാണ് കുംഭമേളയിലെ അപകട കാരണം'; വിമർശനവുമായി മല്ലികാർജുൻ ഖാർ​ഗെ

'യോ​ഗി ആദിത്യനാഥിനെ കുംഭമേളയുടെ ചുമതലയിൽ നിന്ന് മാറ്റണം'

ന്യൂഡൽഹി: കുംഭമേളയിൽ തിക്കിലും തിരക്കിലുംപെട്ട് പത്തിലധികം ഭക്തർ മരണപ്പെട്ടതിൽ സർക്കാരിനെതിരെ വിമർശനവുമായി കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കുംഭമേളയ്ക്ക് കോടികൾ ചിലവഴിച്ചിട്ടും സൗകര്യങ്ങളുടെ അപര്യാപ്തത തുടരുന്നത് അപലപനീയമാണ്. വിഐപി സന്ദർശനങ്ങൾ, കെടുകാര്യസ്ഥത എന്നിവയാണ് അപകട കാരണം. ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാർ നടപടി വേണം. ഭക്തർ തിരക്കിൽപെട്ട് മരണപ്പെട്ടെന്ന വാർത്ത ഹൃദയഭേദകമാണെന്നും ഖർഗെ പറഞ്ഞു.

അപകടത്തിന് പിന്നാലെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ കുംഭമേളയുടെ ചുമതലയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് വക്താവ് പവൻ ഖേരയും രം​ഗത്തെത്തി. മികച്ച ഭരണാധികാരിക്ക് കുംഭമേളയുടെ ചുമതല നൽകണം. സംഭവത്തിൽ ശക്തമായ നടപടി അനിവാര്യമാണ്. മഹാകുംഭമേളയ്ക്ക് ഇനിയും ദിവസങ്ങൾ ശേഷിക്കുന്നതിനാൽ അധികസേനയെ വിന്യസിക്കണം. കുംഭമേളയിലെ വിവിഐപി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും പവൻ ഖേര പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി സാഹചര്യം വിലയിരുത്തി. രക്ഷാപ്രവർത്തനവും ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് മോദി നിർദ്ദേശം നൽകി.മഹാകുംഭമേളയിൽ കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി. പുലർച്ചെ ഒന്ന് മുതൽ രണ്ട് വരെ തീർത്ഥാടകരുടെ വലിയ തിരക്ക് ഉണ്ടായത്. അപകടത്തിൽ ചിലർക്ക് ഗുരുതരമായ പരിക്ക് പറ്റി. എട്ട് മുതൽ 10 കോടി വരെ തീർത്ഥാടകർ പ്രയാഗ് രാജിൽ ഉണ്ട്. പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിലാണ് അപകടം ഉണ്ടായത്. പ്രധാനമന്ത്രി നാല് തവണ തന്നെ ഫോണിൽ വിളിച്ച് കാര്യങ്ങൾ വിലയിരുത്തി എന്നും യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി.

Also Read:

National
പുഷ്പ കാരണം തെലങ്കാന തിയേറ്ററുകളില്‍ കുട്ടികൾക്ക് സമയ വിലക്ക്, ഉത്തരവ് ഇറക്കി ഹൈക്കോടതി

പ്രാദേശിക സമയം പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നതെന്നും ആളുകൾ വിവിധ ദിശകളിലേക്ക് ഓടുകയും ചിലർ വീഴുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ 1.75 കോടി തീർത്ഥാടകരാണ് മൗനി അമാവാസി ദിനത്തിൽ മഹാകുംഭമേളയിലെത്തി പുണ്യ സ്നാനം നടത്തിയത്.

Content Highlights: Mallikarjun Kharge Criticize Government Over Mahakumbh Stampede

To advertise here,contact us