ക്രിക്കറ്റിലേക്ക് വേ​ഗത്തിൽ മടങ്ങിയെത്താൻ താൻ ആ​ഗ്രഹിച്ചു; ജസ്പ്രിത് ബുംറ

327 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബുംറ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുന്നത്
ക്രിക്കറ്റിലേക്ക് വേ​ഗത്തിൽ മടങ്ങിയെത്താൻ താൻ ആ​ഗ്രഹിച്ചു; ജസ്പ്രിത് ബുംറ
Updated on

ഡബ്ലിൻ: കഴിഞ്ഞ വർഷം പുറത്തിന് പരിക്കേറ്റ ബുംറ രണ്ട് തവണയാണ് ഇന്ത്യൻ ടീമിന് പുറത്തായത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ട്വന്റി 20 ലോകകപ്പും ബുംറയ്ക്ക് നഷ്ടമായി. 327 ദിവസങ്ങൾക്ക് ശേഷം കളത്തിലേക്ക് തിരികെ വരികയാണ് ഇന്ത്യൻ പേസർ. അയർലൻഡിനെതിരെ നായകനായാണ് ബുംറയുടെ തിരിച്ചുവരവ്.

ഇന്ത്യൻ ടീമിന് പുറത്തായിരുന്ന കാലത്ത് എല്ലാം അവസാനിച്ചുവെന്ന് താൻ കരുതിയിട്ടില്ലെന്നാണ് ജസ്പ്രിത് ബുംറ പറയുന്നത്. ക്രിക്കറ്റിനെ ഏറെ മിസ് ചെയ്തു. എങ്കിലും ഈ പ്രശ്നം പരിഹരിക്കുന്നതിലായിരുന്നു തന്റെ ചിന്ത. പരിക്ക് മാറാൻ സമയമെടുക്കുന്നത് നിരാശപ്പെടുത്തുന്നതാണ്. ആശങ്കകളെ മാറ്റി നിർത്തി എത്രയും വേ​ഗം തിരികയെത്താനായിരുന്നു തന്റെ ശ്രമമെന്ന് ബുംറ വ്യക്തമാക്കി.

ക്രിക്കറ്റിന് പുറത്ത് നിന്ന് സമയം താൻ മാനസിക ഉന്മേഷം വീണ്ടെടുത്തു. 10-11 വർഷത്തിന് ശേഷമാണ് ഇതാദ്യമായാണ് വേനൽക്കാലത്ത് താൻ വീട്ടിൽ ചിലവഴിക്കുന്നത്. കുടുംബത്തോട് സംസാരിക്കാനും തനിക്ക് കഴിഞ്ഞു. വലിയ ടൂർണ്ണമെന്റുകൾ തനിക്ക് നഷ്ട‌മായി. അതിൽ നിരാശയുണ്ട്. ഒന്നും തന്റെ പരിധിയിലുള്ള കാര്യമല്ല. എങ്കിലും ശരീരത്തിന് ആവശ്യമായ വിശ്രമം നൽകണമെന്നും ബുംറ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com