ധോണിയ്ക്കും ജഡേജയ്ക്കും ചെന്നൈയെ രക്ഷിക്കാനായില്ല; ആദ്യ പരാജയം വഴങ്ങി ചാമ്പ്യന്മാര്‍

റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ആദ്യ വിജയമാണിത്
ധോണിയ്ക്കും ജഡേജയ്ക്കും ചെന്നൈയെ രക്ഷിക്കാനായില്ല; ആദ്യ പരാജയം വഴങ്ങി ചാമ്പ്യന്മാര്‍
Updated on

വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങി ചെന്നൈ സൂപ്പര്‍ കിങ്സ്. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ 20 റണ്‍സിന് ഡല്‍ഹിയാണ് നിലവിലെ ചാമ്പ്യന്മാരെ തകര്‍ത്തത്. റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ആദ്യ വിജയമാണിത്.

192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമാണ് നേടാനായത്. അവസാന ഓവറുകളില്‍ എം എസ് ധോണിയും ജഡേജയും തകര്‍ത്തടിച്ചിട്ടും ഡല്‍ഹി വിജയം പിടിച്ചെടുത്തു. 16 പന്തില്‍ 37 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്. ഇതില്‍ മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നു.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 191 റണ്‍സ് അടിച്ചുകൂട്ടിയത്. ഡേവിഡ് വാര്‍ണര്‍ (52), പൃഥ്വി ഷാ (43), റിഷഭ് പന്ത് (51) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഡല്‍ഹിക്ക് കരുത്തായത്. ചെന്നൈയ്ക്ക് വേണ്ടി മതീഷ പതിരാന മൂന്ന് വിക്കറ്റ് വീഴ്ത്തി.

ധോണിയ്ക്കും ജഡേജയ്ക്കും ചെന്നൈയെ രക്ഷിക്കാനായില്ല; ആദ്യ പരാജയം വഴങ്ങി ചാമ്പ്യന്മാര്‍
പറക്കും പതിരാന; ധോണി പോലും അമ്പരന്നു നിന്ന വണ്ടര്‍ ക്യാച്ചുമായി ബേബി മലിംഗ

മറുപടി ബാറ്റിങ്ങില്‍ മോശം തുടക്കമാണ് ചെന്നൈക്ക് ലഭിച്ചത്. ഓപ്പണറായി ഇറങ്ങിയ റുതുരാജ് ഗെയ്ക്‌വാദ് (1) ആറാം പന്തില്‍ തന്നെ പുറത്തായി. സ്‌കോര്‍ബോര്‍ഡില്‍ ഏഴ് റണ്‍സ് മാത്രമുളളപ്പോള്‍ രചിന്‍ രവീന്ദ്രയും (2) മടങ്ങി. പിന്നീട് അജിന്‍ക്യ രഹാനെ (30 പന്തില്‍ 45) ഡാരില്‍ മിച്ചല്‍ (26 പന്തില്‍ 34) സഖ്യം 68 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മധ്യ ഓവറുകളില്‍ ഇരുവരും മടങ്ങിയതോടെ ചെന്നൈ പരാജയം മണത്തു.

ശിവം ദുബെ (18), സമീര്‍ റിസ്‌വി (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ജഡേജയ്ക്കും (21) താളംകണ്ടെത്താനാവാതെ ബുദ്ധിമുട്ടി. എട്ടാമനായി ക്രീസിലെ ധോണിയാണ് പിന്നീട് ചെന്നൈയുടെ ഇന്നിംഗ്സിന് ജീവന്‍ നല്‍കിയത്. അവസാന ഓവറില്‍ നോര്‍ക്യയെ ധോണി രണ്ട് സിക്‌സിനും രണ്ട് ഫോറിനും പായിച്ച് 20 റണ്‍സ് ചേര്‍ത്തെങ്കിലും വിജയത്തിലെത്താനായില്ല. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി മുകേഷ് കുമാര്‍ മൂന്നും ഖലീല്‍ അഹമ്മദ് രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com