'ഓസ്‌കറിന് സാധ്യതയുണ്ട്'; റിസ്‌വാന്‍റേത് വെറും അഭിനയമെന്ന് ആരാധകര്‍

റിസ്‌വാന്റെ തന്നെ പഴയൊരു പ്രതികരണം ആയുധമാക്കുകയാണ് ഇവിടെ വിമര്‍ശകര്‍
'ഓസ്‌കറിന് സാധ്യതയുണ്ട്'; 
റിസ്‌വാന്‍റേത് വെറും അഭിനയമെന്ന് ആരാധകര്‍
Updated on

ന്യൂയോർക്ക്: ഇന്ത്യ-പാക് ടി 20 ലോകകപ്പ് മത്സരത്തിലെ ഒരു സംഭവമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. ഇന്ത്യ പാക് മത്സരത്തിനിടെ സിറാജ് വിക്കറ്റിലേക്ക് എറിഞ്ഞ പന്ത് ദേഹത്ത് കൊണ്ട് വേദനയാൽ പുളയുന്ന പാക് താരം മുഹമ്മദ് റിസ്‌വാന്റെ ദൃശ്യം പുറത്ത് വന്നിരുന്നു. എന്നാൽ ഇത് അഭിനയമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് ചർച്ചയാക്കുകയാണ് ക്രിക്കറ്റ് ആരാധകർ. റിസ്‌വാന്റെ തന്നെ പഴയൊരു പ്രതികരണം ആയുധമാക്കുകയാണ് ഇവിടെ വിമര്‍ശകര്‍. മുഹമ്മദ് റിസ്‌വാൻ കളത്തിലിറങ്ങിയാല്‍ പിന്നെ ടീം ഫിസിയോയ്ക്ക് വിശ്രമമില്ല എന്നൊരു അടക്കം പറച്ചിലുണ്ട് ക്രിക്കറ്റ് ലോകത്ത്. വേദന കൊണ്ട് പുളയുന്ന റിസ്‌വാനെ പരിചരിക്കാന്‍ ഓടിയെത്തുന്ന ഫിസോയോ മിക്ക മത്സരങ്ങളിലെയും കാഴ്ചയാണ്.

ഇന്ത്യ-പാക് മത്സരത്തിലും ഇങ്ങനെയൊരു സന്ദർഭമുണ്ടായി. എന്നാല്‍ റിസ്‌വാന്‍റേത് വെറും അഭിനയമാണെന്ന് പറയുന്നവരുമുണ്ട്. അതിന് കാരണവുമുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ മൈതാനത്ത് വേദന കൊണ്ട് പുളഞ്ഞ റിസ്‌വാൻ മത്സരശേഷം പറഞ്ഞതാണിത്. വേദനയെ കുറിച്ച് ചോദിച്ചപ്പോള്‍ ചില സമയത്ത് പേശിവലിവ്, ചില സമയത്ത് അഭിനയം എന്നായിരുന്നു പ്രതികരണം.

ഇത് ഓര്‍മ്മയുള്ളത് കൊണ്ടാവണം റിസ്‌വാന്റെ ഇന്നലത്തെ പരിക്കിനെയും പലരും സംശയിച്ചത്. ഇന്നലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് വിക്കറ്റിലേക്ക് എറിഞ്ഞ ഒരു പന്ത് താരത്തിന്റെ കയ്യില്‍ കൊണ്ടിരുന്നു. എന്തായാലും റിസ്‌വാന്റെ ബാറ്റിംഗിനെ കുറിച്ച് അശ്വിന്‍ എക്‌സില്‍ കുറിച്ചിട്ട വാക്കുകളും ചര്‍ച്ചയായി. വേദന കടിച്ചമര്‍ത്തിയുള്ള റിസ്‌വാന്റെ ബാറ്റിങ് ഞാന്‍ ഇഷ്ടപ്പെടുന്നെന്നും മിക്കപ്പോഴും അദ്ദേഹം ഇങ്ങനെ തന്നെയാണ് ബാറ്റ് ചെയ്യാറെന്നും മത്സരത്തിനിടെ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ എക്‌സില്‍ കുറിച്ചു. എന്നാൽ പാര്‍ട്ട് ടൈം ക്രിക്കറ്റര്‍, ഫുള്‍ ടൈം ആക്ടര്‍, ഓസ്‌കറിന് അര്‍ഹതയുള്ള അഭിനയം എന്നിങ്ങനെയായിരുന്നു അശ്വിന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകള്‍.

'ഓസ്‌കറിന് സാധ്യതയുണ്ട്'; 
റിസ്‌വാന്‍റേത് വെറും അഭിനയമെന്ന് ആരാധകര്‍
പടിക്കൽ കലമുടച്ച് ബംഗ്ലാദേശ്; സൂപ്പർ എട്ടിലെത്തുന്ന ആദ്യ ടീമായി സൗത്ത് ആഫ്രിക്ക

Related Stories

No stories found.
logo
Reporter Live
www.reporterlive.com