ഗംഭീർ-കോഹ്‍ലി ഉടക്ക് അവസാനിക്കാൻ കാരണമായത് അയാളുടെ ഇടപെടൽ; വ്യക്തമാക്കി ഇന്ത്യൻ മുൻ താരം

2024ലെ ഐപിഎല്ലിലാണ് ഇരുതാരങ്ങളും തമ്മിലുള്ള അസ്വസ്ഥതകൾക്ക് അവസാനമായത്.
ഗംഭീർ-കോഹ്‍ലി ഉടക്ക് അവസാനിക്കാൻ കാരണമായത് അയാളുടെ ഇടപെടൽ; വ്യക്തമാക്കി ഇന്ത്യൻ മുൻ താരം
Updated on

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗൗതം ഗംഭീർ വിരാട് കോഹ്‍ലി ഉടക്കിന് അവസാനമായതിന് കാരണം ഗംഭീറെന്ന് ഇന്ത്യൻ മുൻ താരം അമിത് മിശ്ര. ഗംഭിറിൽ താൻ കാണുന്ന ഒരു മികച്ച കാര്യമാണ് അത്. വിരാട് കോഹ്‍ലി ഒരിക്കലും ഗംഭീറിന്റെ അടുത്തേയ്ക്ക് പോയിട്ടില്ല. പകരം ഗംഭീർ കോഹ്‍ലിയുടെ അരികിലേക്ക് പോയി. വിരാട് താങ്കൾക്കും കുടുംബത്തിനും സുഖമാണോയെന്ന് ചോദിക്കുകയും ചെയ്തു. അങ്ങനെയാണ് ഇരുവരും തമ്മിലുള്ള തർക്കങ്ങൾ അവസാനിച്ചതെന്നും അമിത് മിശ്ര പറയുന്നു.

ആ ദിവസം ഗംഭീർ തന്റെ വലിയ ഹൃദയം കാണിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ഉടക്കിന് അവസാനം കുറിക്കാൻ കോഹ്‍ലിക്കും കഴിയുമായിരുന്നു. അതിന് അയാൾ ഗംഭീറിന്റെ അരികിലെത്തുകയും ഗൗതി ഭായി നമ്മുക്ക് ഈ വഴക്ക് അവസാനിപ്പിക്കാമെന്ന് പറയുകയും ചെയ്താൽ മതിയായിരുന്നുവെന്ന് അമിത് മിശ്ര വ്യക്തമാക്കി.

2013ലെ ഐപിഎല്ലിലായിരുന്നു ഗംഭീർ-കോഹ്‌ലി വിവാദങ്ങൾക്ക് തുടക്കമായത്. ഗ്രൗണ്ടിൽ ഇരുതാരങ്ങളും തമ്മിൽ ഗുരുതര വാക്കേറ്റമുണ്ടായി. ധോണിക്ക് പിന്നാലെ വിരാട് കോഹ്‌ലി ഇന്ത്യൻ ടീമിന്റെ നായകനായി. ടീമിലേക്ക് എത്താന്‍ ശ്രമിച്ച ഗംഭീറിന് കോഹ്‌ലിയുടെ നായകത്വം തടസം സൃഷ്ടിച്ചതായി വാര്‍ത്തകള്‍ വന്നു. ഇതോടെ ഇന്ത്യൻ ദേശീയ ടീമിന്റെ വാതിലുകൾ ഗംഭീറിന് മുന്നിൽ അടക്കപ്പെട്ടു. 2023ലെ ഐപിഎല്ലിനിടയും ഇരുതാരങ്ങളും തമ്മിൽ ഗ്രൗണ്ടിൽ മോശം പെരുമാറ്റം വീണ്ടും ആവർത്തിച്ചു. 10 വർഷമായി ഇരുവരും തമ്മിലുള്ള അസ്വസ്ഥതകൾ തുടരുന്നുവെന്ന് ക്രിക്കറ്റ് ലോകം ഞെട്ടലോടെ തിരിച്ചറിഞ്ഞു.

ഗംഭീർ-കോഹ്‍ലി ഉടക്ക് അവസാനിക്കാൻ കാരണമായത് അയാളുടെ ഇടപെടൽ; വ്യക്തമാക്കി ഇന്ത്യൻ മുൻ താരം
'അന്ന് സഞ്ജീവ് ഗോയങ്ക കെ എൽ രാഹുലിനോട് പറഞ്ഞത്...'; തുറന്നുപറഞ്ഞ് അമിത് മിശ്ര

2024ലെ ഐപിഎല്ലിലാണ് ഇരുതാരങ്ങളും തമ്മിലുള്ള അസ്വസ്ഥതകൾക്ക് അവസാനമായത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സും തമ്മിലുള്ള മത്സരത്തിനിടെ വിരാട് കോഹ്‌ലിയെ ചേർത്തുപിടിക്കുന്ന ഗംഭീറിന്റെ ദൃശ്യങ്ങൾ ക്രിക്കറ്റ് ലോകത്തിന് അത്ഭുതമായി. ഈ സീസണിൽ കോഹ്‍ലിക്ക് വിമർശനങ്ങൾ ഏല്‍ക്കേണ്ടി വന്നപ്പോൾ ഗംഭീർ പിന്തുണയുമായി വന്നിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com