ടാല്‍റോപിന്റെ ടെക്@ സ്‌കൂളിലൂടെ ഹൈബ്രിഡ് സ്‌കൂളായി പള്ളിപ്പോര്‍ട്ട് ലിറ്റില്‍ ഫ്‌ളവര്‍ യുപി സ്‌കൂള്‍

ഹൈബ്രിഡ് സ്‌കൂള്‍ ആയതിലൂടെ പള്ളിപ്പോര്‍ട്ട് ലിറ്റില്‍ ഫ്‌ളവര്‍ യുപി സ്‌കൂളിലെ ഓരോ വിദ്യാര്‍ത്ഥിക്കും ടെക്‌നോളജിയില്‍ ഏറ്റവും നൂതന അപ്‌ഡേഷനുകളോടെ ഫൗണ്ടേഷനൊരുക്കുന്നതിന് അവസരം ലഭിക്കുന്നു.
ടാല്‍റോപിന്റെ ടെക്@ സ്‌കൂളിലൂടെ ഹൈബ്രിഡ് സ്‌കൂളായി പള്ളിപ്പോര്‍ട്ട് ലിറ്റില്‍ ഫ്‌ളവര്‍ യുപി സ്‌കൂള്‍
Updated on

എറണാകുളം: ടാല്‍റോപിന്റെ ടെക് @ സ്‌കൂള്‍ പ്രൊജക്ടിലൂടെ ഹൈബ്രിഡ് സ്‌കൂളായി മാറി എറണാകുളം പള്ളിപ്പോര്‍ട്ട് ലിറ്റില്‍ ഫ്‌ലവര്‍ യു.പി സ്‌കൂള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും റോബോട്ടിക്‌സിന്റെയും മെറ്റാവേഴ്‌സിന്റെയുമെല്ലാം അപ്പുറമുള്ളൊരു ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ ഒരുക്കിയെടുക്കുവാന്‍ ഹൈബ്രിഡ് സ്‌കൂളായി മാറിയതിലൂടെ കഴിയും. ഏത് കരിയര്‍ തിരഞ്ഞെടുത്താലും അവിടെയെല്ലാം സാങ്കേതിക വിദ്യയിലുള്ള അറിവ് കൂടിയേ തീരൂ. ടെക്‌നോളജിയിലൂടെ ദ്രുതഗതിയില്‍ മുന്നേറി കൊണ്ടിരിക്കുന്ന ടെക്‌നോളജി ഡ്രിവണ്‍ വേള്‍ഡിലേക്ക് മികച്ച ഫൗണ്ടേഷനോടെ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നത് കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണ്. ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് പള്ളിപ്പോര്‍ട്ട് ലിറ്റില്‍ ഫ്‌ലവര്‍ യൂ പി സ്‌കൂളില്‍ ടാല്‍റോപിന്റെ ടെക് @ സ്‌കൂള്‍ പ്രൊജക്ട് നടപ്പാക്കിയതെന്ന് ടാല്‍റോപിന്റെ ടെക് @ സ്‌കൂളിലൂടെ ഹൈബ്രിഡ് ആയി മാറിയതിന്റെ പ്രഖ്യാപന ചടങ്ങില്‍ കോര്‍പ്പറേറ്റ് മാനേജര്‍ റവ. സിസ്റ്റര്‍ റോസ് മാര്‍ഗരറ്റ് പറഞ്ഞു. ടെക് @ സ്‌കൂള്‍ പ്രൊജക്ട് വിദ്യാര്‍ത്ഥികളില്‍ അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുമെന്നും ടെക്‌നോളജിയുടെ കുതിച്ചുചാട്ടത്തിനൊപ്പം മുന്നേറാനുള്ള ശക്തമായ ഫൗണ്ടേഷന്‍ ഒരുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ എഞ്ചിനീയര്‍മാരും നാളത്തെ ടെക്-സയന്റിസ്റ്റുകളുമായി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍, ടെക്‌നോളജിയില്‍ അധിഷ്ഠിതമായ ഒരു ലോകത്ത് മികച്ചൊരു കരിയര്‍ നേടിയെടുക്കാന്‍, ഇതിനെല്ലാം ഇന്നത്തെ തലമുറ ടെക്‌നോളജിയില്‍ അവഗാഹം നേടിയേ തീരൂ. ഈ ലക്ഷ്യം മുന്‍ നിര്‍ത്തി കോടികള്‍ ചെലവഴിച്ച് 150 എന്‍ജിനീയര്‍മാര്‍ അഞ്ചു വര്‍ഷം കൊണ്ട് വികസിപ്പിച്ചെടുത്ത ടാല്‍റോപിന്റെ എഡ്യു-ടെക് സംരംഭമായ സ്റ്റെയ്പ്പാണ് ടെക് @ സ്‌കൂള്‍ പ്രൊജക്ട് നടപ്പിലാക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് സ്റ്റെയ്പ്പിനെ കേരളത്തിന് പരിചയപ്പെടുത്തിയത്. റിപ്പോര്‍ട്ടര്‍ ടി.വി യാണ് ടെക് @ സ്‌കൂള്‍ പ്രൊജക്ടിന്റെ ബ്രാന്‍ഡ് പാര്‍ട്ണര്‍. സ്‌കൂളിനോ രക്ഷിതാക്കള്‍ക്കോ കാര്യമായ സാമ്പത്തിക ബാധ്യത വരാതെ തന്നെ സ്‌കൂളുകള്‍ക്ക് കാലത്തിനനുസരിച്ച് അപ്‌ഗ്രേഡാവുന്നതിനും, നാളത്തെ ലോകത്തെ നിയന്ത്രിക്കുന്ന ടെക്‌നോളജിയുടെ ബാലപാഠങ്ങള്‍ നേരത്തെ സ്വായത്തമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഭാവി രൂപപ്പെടുത്താനും കഴിയുന്നു.

ടെക് @ സ്‌കൂള്‍ പദ്ധതിയിലൂടെ ഹൈബ്രിഡ് മോഡിലേക്ക് ചുവടുവെച്ച സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് പഠനത്തെ ബാധിക്കാതെ തന്നെ സ്‌കൂളിന്റെ ടെക് @ സ്‌കൂള്‍ പ്ലാറ്റ്‌ഫോമിലൂടെ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ മോഡുകളിലായി പരിശീലനം നേടി മികച്ച കരിയര്‍ സ്വപ്നങ്ങളിലേക്ക് ചുവടു വെക്കാനും ബന്ധപ്പെട്ട കരിയര്‍ മേഖലയെ കുറിച്ച് ഇന്‍ഡസ്ട്രി എക്‌സ്‌പേര്‍ട്ടുകളില്‍ നിന്നും നേരിട്ട് അറിയാനും അവസരം ലഭിക്കുന്നു. ഇതുവഴി ഓരോ വിദ്യാര്‍ത്ഥിക്കും ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്ന നൈപുണ്യ ശേഷിയോടെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ടെക്‌നോളജിയിലൂടെ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ് ഇന്നത്തെ ലോകം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും മെറ്റാവേഴ്‌സിന്റെയും കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ പുതിയ കഴിവുകള്‍ നേടേണ്ടതുണ്ട്. ഇതിനായി വിദ്യാര്‍ത്ഥികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടെക് @ സ്‌കൂളിലൂടെ ലിറ്റില്‍ ഫ്‌ലവര്‍ യു.പി സ്‌കൂള്‍ ഹൈബ്രിഡായതെന്ന് ഹെഡ്മിസ്ട്രസ് മേരി ഷീന എന്‍. പി പറഞ്ഞു.

കേരളത്തില്‍ രണ്ടായിരം സ്‌കൂളുകളിലാണ് കാലത്തിനൊത്ത് സ്‌കൂള്‍ ക്യാംപസുകള്‍ അപ്‌ഗ്രേഡ് ആവുന്നതിലൂടെ ഇന്‍ഡസ്ട്രി അക്കാദമിക്ക് ഗ്യാപ് പരിഹരിക്കപ്പെടുന്ന, വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച മേഖലകളില്‍ മികച്ച അവസരങ്ങള്‍ നേടാന്‍ വഴി തുറക്കുന്ന ടാല്‍റോപിന്റെ ടെക് @ സ്‌കൂള്‍ പ്രൊജക്ട് ഇംപ്ലിമെന്റ് ചെയ്യുന്നത്. ടാല്‍റോപിന്റെ ടെക് @ സ്‌കൂളിലൂടെ ലിറ്റില്‍ ഫ്‌ലവര്‍ യു.പി സ്‌കൂള്‍ ഹൈബ്രിഡ് സ്‌കൂളായി മാറുന്നതിന്റെ പ്രഖ്യാപനചടങ്ങില്‍ സിനിമ താരം ബിജു ജയാനന്ദന്‍, പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് മെംബര്‍ അലക്‌സാണ്ടര്‍ റാല്‍സണ്‍, ലോക്കല്‍ മാനേജര്‍ റവ. ??സിസ്റ്റര്‍ സിസെല്‍, പി.ടി.എ പ്രസിഡന്റ് ഡോണ്‍ സാവിയോ, ടാല്‍റോപ് ഡിജിറ്റല്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഹിദ് പി.ഐ, ടാല്‍റോപ് ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ അരവിന്ദ് സി എസ്, ടാല്‍റോപ് ബിസിനസ് ഡെവലപ്മെന്റ് അസോസിയേറ്റ് പ്രിന്‍സ് കെ ദേവസ്സി തുടങ്ങിയവരും പങ്കെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com