ഇനി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വേണ്ട; സേവനം ഒറ്റ കാർഡിൽ

ക്രെഡിറ്റ് കാർഡിൻ്റേയും ഡെബിറ്റ് കാർഡിൻ്റേയും സേവനങ്ങൾ സംയോജിപ്പിച്ചുള്ള ഈ കാർഡിനെ 'ടോഗ്ലിങ്' എന്നാണ് വിസ കമ്പനി അധികൃതർ വിളിക്കുന്നത്.
ഇനി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വേണ്ട;  സേവനം ഒറ്റ കാർഡിൽ
Updated on

അബുദബി: ഡെബിറ്റ് കാർ‍ഡിൻ്റേയും ക്രെഡിറ്റ് കാർഡിൻ്റെയും സേവനങ്ങൾ ഒറ്റ കാർഡിൽ ലഭിച്ചാൽ എങ്ങനെയുണ്ടാകും? ​പേയ്മെന്റ് കമ്പനിയായ 'വിസ'യാണ് ഈ സംവിധാനം അവതരിപ്പിക്കുന്നത്. ക്രെഡിറ്റ് കാർഡിൻ്റേയും ഡെബിറ്റ് കാർഡിൻ്റേയും സേവനങ്ങൾ സംയോജിപ്പിച്ചുള്ള ഈ കാർഡിനെ 'ടോഗ്ലിങ്' എന്നാണ് വിസ കമ്പനി അധികൃതർ വിളിക്കുന്നത്. കാർഡ് ഉപയോഗിച്ചുള്ള പെയ്മെമെൻ്റുകൾ എളുപ്പമാക്കുകയാണ് ഇതുവഴി.

പുതിയ കാർഡിൽ 'ബൈ നൗ പേ ലേറ്റ‍ർ അതായത് ഇപ്പോൾ വാങ്ങുക പിന്നീട് പണമടയ്ക്കുക' എന്ന പ്ലാറ്റ്‌ഫോമുകൾക്ക് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന ഈ കാർഡിൽ ഡെബിറ്റ്, ക്രെഡിറ്റ് ഫീച്ചറുകൾ സംയോജിപ്പിക്കാനാവും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കാർഡ് ഉടമയ്ക്ക് ഒരേ കാർഡ് ഉപയോഗിച്ച് ഒരു പ്രത്യേക ഇടപാടിൽ ഏത് പെയ്മെൻ്റ് ഓപ്ഷൻ ഉപയോഗിച്ച് പണമടയ്ക്കണമെന്ന് തീരുമാനിക്കാനാകും. രണ്ടാമത്തെ പ്രാവശ്യം മറ്റൊരു പേയ്‌മെൻ്റ് ഓപ്ഷൻ ഉപയോഗിക്കാനും കഴിയും.

ഈ കാർഡ് ഉപയോഗിച്ച് ക്രെഡിറ്റ്, ഡെബിറ്റ് പെയ്മെമെൻ്റുകൾ, ഇൻസ്‌റ്റാൾമെൻ്റുകൾ, എന്തിനധികം മൾട്ടി-കറൻസി പെയ്മെൻ്റുകൾ പോലും നടത്താൻ സാധിക്കുമെന്ന് വിസയുടെ സൊല്യൂഷൻസ് സീനിയർ വൈസ് പ്രസിഡൻ്റ് ഗോഡ്‌ഫ്രെ സുള്ളിവൻ പറഞ്ഞു. വിസ കാർഡിൻ്റെ ‘പേയ്‌മെൻ്റ് പാസ്‌കീ’ ഫീച്ചറിലൂടെ ഇടപാടുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാനും അതുവഴി ഓൺലൈൻ പെയ്മെൻ്റ് തട്ടിപ്പുകൾ തടയാനും സാധിക്കുമെന്നതാണ് ഇതിൻ്റെ മറ്റൊരു പ്രത്യേകതയായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബെൽ ഫോൺ വഴി കാർഡ് ഉടമകളുടെ മുഖമോ വിരലടയാളമോ പോലുള്ള ബയോമെട്രിക്‌സിൻ്റെ സ്കാൻ ഉപയോ​ഗിച്ച് അവരുടെ ഓൺലൈൻ പേയ്‌മെൻ്റുകൾക്ക് അംഗീകാരം നൽകുന്നതാണ് ഈ സംവിധാനം വിസ പാസ്‌കീകൾ പാസ്‌വേഡുകളുടെയോ ഒ ടി പികളുടെയോ ആവശ്യകതയെ ഇല്ലാതാക്കി, കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമായ ഇടപാടുകൾ സാധ്യമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2024ലെ ​ഗ്ലോബൽ ഷോപ്പിംഗ് സൂചികയുടെ ഭാഗമായി യുഎഇ ഉൾപ്പെടെ ഏഴ് ​ഗൾഫ് രാജ്യങ്ങളിൽ വിസ കമ്പനി അധികൃതർ ഇതുമായി ബന്ധപ്പെട്ട് സർവ്വേ നടത്തിയിരുന്നു. അതിൽ യുഎഇയിൽ നിന്ന് ലഭിച്ചത് മികച്ച പ്രതികരണമായിരുന്നു. സർവ്വേയിൽ പങ്കെടുത്ത നാലിൽ മൂന്ന് പേരും ഈ രീതി ആവശ്യമാണെന്ന് വിലയിരുത്തിയതായി ഗോഡ്‌ഫ്രെ സുള്ളിവൻ പറഞ്ഞു.

ഇനി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വേണ്ട;  സേവനം ഒറ്റ കാർഡിൽ
23,000 അടി ഉയരത്തില്‍ കോക്പീറ്റ് ഗ്ലാസ് പൊട്ടി,പൈലറ്റ് പുറത്തേക്ക്;വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചത്

വരും മാസങ്ങളിൽ യുഎഇ, ​ഗൾഫ് വിപണികളിൽ ഈ കാർഡിൻ്റെ ഫീച്ചേഴ്സ് ഉപയോ​ഗിച്ച് അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ കർഡിൻ്റെ ഉപയോ​ഗം സജീവമാകുന്നതോടെ ഇനി ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡ് എന്നിങ്ങനെ ഓരോന്നിനായുള്ള കാർഡുകൾ കയ്യിൽ കരുതേണ്ട ആവശ്യമില്ല. ഈ ടോ​ഗ്ലിങ് കാർഡ് മാത്രം കരുതിയാൽ മതിയാകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com