കൊച്ചി: റിപ്പോര്‍ട്ടര്‍ ടി വി പുതുമകളോടെ സംപ്രേഷണം തുടങ്ങി. വാര്‍ത്തകളെ മികച്ച സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ സത്യസന്ധമായി പ്രേക്ഷകരിലേക്കെത്തിക്കുമെന്നതാണ് ഞങ്ങള്‍ നല്‍കുന്ന വലിയ ഉറപ്പ്. ദൃശ്യഭാഷയുടെ പാരമ്പര്യ വഴക്കങ്ങള്‍ പുതിയ വാര്‍ത്താശീലത്തിലേക്ക് വഴിമാറുന്നു.
മലയാള ദൃശ്യ വാർത്താചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ടി വി മിഴിതുറന്നു, വാര്‍ത്താകാഴ്ച്ചകള്‍ ഇനി കാലത്തിനൊപ്പമാണ്. കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് നിന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ റോജി അഗസ്റ്റിൻ ചാനലിന്‍റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
വൈസ് ചെയർമാൻ ജോസ് കുട്ടി അഗസ്റ്റിൻ, മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിൻ, നെറ്റ് വർക് പ്രസിഡന്റ് അനിൽ അയിരൂർ, എഡിറ്റർ ഇൻ ചീഫ് എം വി നികേഷ്കുമാർ, കൺസൽട്ടിംഗ് എഡിറ്റർ ഡോ. അരുൺകുമാർ, എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, റിപ്പോർട്ടർ ഡിജിറ്റൽ ഹെഡ് ഉണ്ണി ബാലകൃഷ്ണൻ, കോ ഓർഡിനേറ്റിംഗ് എഡിറ്റർ സുജയ പാർവ്വതി എന്നിവർക്കൊപ്പം ഏഷ്യയിലെ ഏറ്റവും വലിയ AR, VR, XR സ്റ്റുഡിയോയില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ഇനി പ്രേക്ഷകരിലേക്ക്.
പരിചയ സമ്പത്താണ് റിപ്പോര്‍ട്ടറിന്‍റെ ഏറ്റവും വലിയ കരുത്ത്. ഒപ്പം അതി നൂതന സാങ്കേതിക വിദ്യയും ഗവേഷണപരതയും ഒത്തു ചേരുന്നു. ചടുല വേഗത്തില്‍ നാടിന്‍റെ ന്യൂസ് ഡെസ്ക്കായി റിപ്പോര്‍ട്ടര്‍ മാറുമ്പോള്‍ പ്രേക്ഷകനും വാര്‍ത്തയ്ക്കും ഇടയിലുള്ള മറകള്‍ നീങ്ങുന്നു. ഓഗ്മന്റെൽ റിയാലിറ്റി, വെർച്ച്വൽ റിയാലിറ്റി, Extended Reality, സാങ്കേതികമികവില്‍ ഓരോ വാർത്തയ്ക്കും ഇനി പ്രേഷകരും ദൃക്‌സാക്ഷികളാവും. നീതിക്കായുള്ള പോരാട്ടം, വാര്‍ത്തകളുടെ ഗ്രൗണ്ട് സീറോയില്‍നിന്ന് റിപ്പോർട്ടര്‍ ടിവി പ്രേക്ഷകര്‍ക്ക് നല്‍കുന്ന പരമപ്രധാനമായ ഉറപ്പ് അതാണ്. പരിചയസമ്പന്നരായ നാനൂറില്‍പരം മാധ്യമപ്രവര്‍ത്തര്‍, രാജ്യത്തിനകത്തും പുറത്തുമായി അമ്പതോളം ബ്യൂറോകള്‍......വാർത്താ ഇടപെടലായി റിപ്പോര്‍ട്ടര്‍ ഇനി പ്രേക്ഷകര്‍ക്കൊപ്പം, മീഡിയ ആക്ടിവിസത്തിന്‍റെ പുതിയ അധ്യായത്തിലേക്ക് ഏവർക്കും സ്വാഗതം.......!