കബിളിപ്പിച്ച് തട്ടിയ പണം തിരികെ കിട്ടിയതായി ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബം

സംഭവം വാര്‍ത്തയായതിന് പിന്നാലെ ബാക്കി നൽകാനുണ്ടായിരുന്ന 50000 രൂപ തിരികെ നൽകി
കബിളിപ്പിച്ച് തട്ടിയ പണം തിരികെ കിട്ടിയതായി ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബം
Updated on

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ കബിളിപ്പിച്ച് പണം തട്ടിയെന്ന പരാതി വിവാദമായതോടെ പണം തിരികെ നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുനീര്‍. 1,20,000 രൂപയാണ് കമ്പളിപ്പിച്ചത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ബാക്കി നൽകാനുണ്ടായിരുന്ന 50000 രൂപ തിരികെ നൽകി. മുഴുവന്‍ പണവും തിരിച്ചുകിട്ടി എന്നും ഇനി പരാതി ഇല്ലെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു.

കൊലപാതകം നടന്ന് തൊട്ടടുത്ത ദിവസം മുതല്‍ മുനീര്‍ കുടുംബവുമായി അടുത്തിരുന്നു. ഭാഷ അറിയാത്തതിനാല്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് അടുത്തത്. കേസിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് പണത്തിന്റെ ആവശ്യം വന്നപ്പോള്‍ എടിഎമ്മില്‍ പോകാനുള്ള സാഹചര്യം ഇല്ലായിരുന്നു. എടിഎമ്മില്‍ നിന്ന് പണമെടുത്ത് തരാമെന്ന് പറഞ്ഞാണ് മുനീര്‍ കുട്ടിയുടെ പിതാവിന്റെ എടിഎം കാര്‍ഡ് സ്വന്തമാക്കുന്നത്. ആഗസ്റ്റ് 15 മുതലുള്ള ദിവസങ്ങളില്‍ മുനീറിന്റെ കൈവശമായിരുന്നു എടിഎം കാര്‍ഡ് ഉണ്ടായിരുന്നത്. 1,20,000 രൂപ മുനീര്‍ കൈക്കലാക്കുകയായിരുന്നു.

പിന്നീട് താന്‍ തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കി ചോദിക്കുമ്പോഴാണ് സംഭവം വിവാദമാകരുതെന്ന് കരുതി 70000 രൂപ തിരികെ കൊടുക്കുന്നത്. അതിനുശേഷം 50000 രൂപയാണ് ബാക്കി കൊടുക്കാനുണ്ടായിരുന്നു. വാര്‍ത്ത വിവാദമായതോടെ മുനീര്‍ കുട്ടിയുടെ പിതാവിനെ ഫോണിൽ ബന്ധപ്പെട്ടു. വാര്‍ത്ത കളവാണെന്ന് പറയണമെന്ന് കുട്ടിയുടെ അച്ഛനോട് മുനീര്‍ ആവശ്യപ്പെട്ടു.

കബിളിപ്പിച്ച് തട്ടിയ പണം തിരികെ കിട്ടിയതായി ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബം
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടി; പരാതി നല്‍കാന്‍ കുടുംബം

പണമിടപാട് വ്യക്തിപരമായ കാര്യമാണെന്ന് മാധ്യമങ്ങളോട് പറയാമായിരുന്നില്ലേ എന്നും മുനീർ ചോദിച്ചു. തനിക്ക് കളവ് പറയാന്‍ കഴിയില്ലെന്ന് കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കി. കുട്ടിയുടെ പിതാവുമായി നടത്തിയ സംഭാഷണം പുറത്തുവന്നിരുന്നു.

ഇതിനിടെ വിഷയത്തിൽ വിശദീകരണവുമായി ആലുവ എംഎൽഎ അൻവർ സാദത്ത് രംഗത്ത് വന്നു. കുട്ടിയുടെ കുടുംബം തന്നെ വന്ന് കണ്ടപ്പോഴാണ് പണം കൊടുത്തെന്ന് പറഞ്ഞത്. തുടർന്ന് മുനീറിനെ കണ്ട് സംസാരിച്ചപ്പോഴാണ് പണം കൊടുത്തിട്ടില്ലെന്ന് അറിഞ്ഞത്. പരാതിയുണ്ടെങ്കിൽ , പൊലീസിൽ പരാതി കൊടുക്കാമെന്ന് കുടുംബത്തോട് അന്ന് തന്നെ പറഞ്ഞിരുന്നു. നീതീകരിക്കാൻ കഴിയാത്ത സംഭവമാണ് നടന്നത്. മുനീർ തന്നെയും കബളിപ്പിച്ചെന്നും മുനീർ പാർട്ടി പ്രവർത്തകനല്ലെന്നും അൻവർ സാദത്ത് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com