സർക്കാർ ഭൂമി കയ്യേറി; മാത്യു കുഴൽനാടനെതിരെ കേസ്

ആധാരത്തിലുളളതിനേക്കാൾ 50 സെന്റ് അധിക ഭൂമി കൈവശം വെച്ചുവെന്നാണ് കേസ്
സർക്കാർ ഭൂമി കയ്യേറി; മാത്യു കുഴൽനാടനെതിരെ കേസ്
Updated on

കൊച്ചി: സർക്കാർ ഭൂമി കയ്യേറിയതിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ കേസ്. റവന്യൂ വകുപ്പ് ആണ് കേസ് എടുത്തത്. ഹിയറിംഗിന് ഹാജരാകാൻ നോട്ടീസ് അയച്ചു. ആധാരത്തിലുളളതിനേക്കാൾ 50 സെന്റ് അധിക സർക്കാർ ഭൂമി കൈവശം വെച്ചുവെന്നാണ് കേസ്.

‌ചിന്നക്കനാലിൽ ഭൂമി കയ്യേറിയെന്ന റവന്യു വകുപ്പ് റിപ്പോർട്ട് മാത്യു കുഴൽനാടൻ തള്ളിയിരുന്നു. ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ല. പുറമ്പോക്ക് കയ്യേറി മതിൽ കെട്ടി എന്നത് ശരിയല്ല. ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി പുതുക്കിപണിയുക മാത്രമാണ് ചെയ്തത്. റവന്യൂ വകുപ്പിൻറെ റിപ്പോർട്ട് കണ്ടിട്ടില്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. വാങ്ങിയ സ്ഥലത്തിൽ കൂടുതലൊന്നും കൈവശമില്ലെന്നും കുഴൽനാടൻ വിശദീകരിച്ചിരുന്നു.

കീഴ്ക്കാംതൂക്കായ സ്ഥലം അളക്കുമ്പോൾ അധികം ഉണ്ടാകും. അത് വിരിവ് എന്നാണ് പറയുന്നത്. 50 ഏക്കർ പിടിച്ചെടുക്കുമെന്ന് പറഞ്ഞാലും പിന്നോട്ട് പോകില്ല. ഭീഷണിപ്പെടുത്താൻ നോക്കേണ്ട. ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ അനുവദിക്കില്ല. മുന്നോട്ട് വച്ച കാല് പിന്നോട്ട് വയ്ക്കില്ല. നിയമപരമായ കാര്യങ്ങളോട് സഹകരിക്കുമെന്നും കുഴൽനാടൻ വ്യക്തമാക്കി.

മാത്യു കുഴല്‍നാടൻ്റെ ചിന്നക്കനാൽ ഭൂമിയിലെ ക്രയവിക്രയങ്ങളിൽ ക്രമക്കേടെന്ന് നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു. 2008ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട ഭൂമിയാണ് ചിന്നക്കനാലിൽ മാത്യു കുഴൽനാടന്റെ കൈവശമുള്ളതെന്ന ഗുരുതര കണ്ടെത്തലുകളാണ് വിജിലൻസ് പുറത്തുവിട്ടത്. ഭൂമി വിൽപ്പന നടത്തരുതെന്ന് 2020ൽ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നുവെന്നും പോക്കുവരവ് ചെയ്തതിൽ ക്രമക്കേടുണ്ടെന്നുമാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. ഭൂമി പോക്ക് വരവ് സമയത്ത് വില്ലേജ് ഓഫീസർ അടയാളപ്പെടുത്തിയിട്ടില്ല.

മാത്യു കുഴൽനാടൻ്റെ കൈവശമുള്ള ഭൂമിയിൽ ആധാരത്തിൽ ഉള്ളതിനേക്കാൾ 50 സെൻറ് അധിക ഭൂമിയുണ്ട്. ഇത് തിരികെ പിടിക്കാൻ റവന്യൂ വകുപ്പിന് ശുപാർശ ചെയ്യുമെന്നും വിജിലൻസ് വ്യക്തമാക്കിയിരുന്നു. ക്രമക്കേട് നടത്തിയത് മാത്യുക്കുഴൽ നാടൻ ആണെന്നതിന് തെളിവില്ല. മിച്ചഭൂമി കേസിൽ ഉൾപ്പെടുമ്പോൾ അത് മറ്റൊരാളുടെ പേരിലുള്ള ഭൂമിയായിരുന്നുവെന്നും വിജിലൻസ് പറഞ്ഞു.

സർക്കാർ ഭൂമി കയ്യേറി; മാത്യു കുഴൽനാടനെതിരെ കേസ്
'ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ല,പുറമ്പോക്ക് കയ്യേറി മതിൽകെട്ടി എന്നത് ശരിയല്ല'; മാത്യു കുഴൽനാടൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com