കെ പി യോഹന്നാന്റെ സംസ്‌കാര ചടങ്ങുകള്‍ തിരുവല്ലയിൽ; സഭ സിനഡ് ഇന്ന് രാത്രി

കുടുംബാംഗങ്ങളുടെ അഭിപ്രായം തേടിയ ശേഷം സംസ്ക്കാര ചടങ്ങിൻ്റെ ദിവസം, സമയം എന്നിവ നിശ്ചയിക്കുമെന്നും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്
കെ പി യോഹന്നാന്റെ സംസ്‌കാര ചടങ്ങുകള്‍  തിരുവല്ലയിൽ; സഭ സിനഡ് ഇന്ന് രാത്രി
Updated on

പത്തനംതിട്ട: വാഹനാപകടത്തില്‍ മരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പോലീത്ത മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്റെ (കെ പി യോഹന്നാന്‍) സംസ്കാര ചടങ്ങുകൾ തിരുവല്ലയിൽ നടത്തുമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് വക്താവ്. കുടുംബാംഗങ്ങളുടെ അഭിപ്രായം തേടിയ ശേഷം സംസ്ക്കാര ചടങ്ങിൻ്റെ ദിവസം, സമയം എന്നിവ നിശ്ചയിക്കുമെന്നും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് വക്താവ് റിപ്പോർട്ടറിനോട് പറഞ്ഞു.

സഭ സിനഡ് ഇന്ന് രാത്രി തിരുവല്ലയിൽ ചേരും. തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്‌സ് ആസ്ഥാനത്ത് ആണ് സിനഡ്. യോഹന്നാൻ്റെ മരണത്തിൽ സംശയങ്ങൾ ഇല്ലെന്ന് സഭാ വക്താവ് സിജോ പന്തപ്പള്ളിൽ പറഞ്ഞു. കെ പി യോഹന്നാൻ്റേത് അപകടമരണം എന്ന് പൊലീസ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അത്തനേഷ്യസ് യോഹാന്‍ വിട വാങ്ങിയത്. ഇദ്ദേഹത്തെ ഇടിച്ച് വീഴ്ത്തിയ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 5.15 നാണ് അപകടം ഉണ്ടായത്. പ്രഭാത നടത്തത്തിനിടെ വാഹനം ഇടിയ്ക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപ്പര്‍ കുട്ടനാട്ടിലെ നിരണത്ത് കടപ്പിലാരില്‍ കുടുംബത്തില്‍ ജനിച്ച കെ പി യോഹന്നാന്‍ 16-ാം വയസ്സിലാണ് ഓപ്പറേഷന്‍ മൊബിലൈസേഷന്‍ എന്ന തിയോളജിക്കല്‍ സംഘടനയുടെ ഭാഗമാവുന്നത്.

അമേരിക്കയില്‍ വൈദിക പഠനത്തിന് ചേര്‍ന്ന യോഹന്നാന്‍ 1974 ല്‍ അമേരിക്കയിലെ ഡാലസില്‍ തിയോളജി പഠനം ആരംഭിച്ചു. ചെന്നൈ ഹിന്ദുസ്ഥാന്‍ ബൈബിള്‍ കോളേജില്‍ നിന്ന് ഡിഗ്രി കരസ്ഥമാക്കിയ യോഹന്നാന്‍ നേറ്റീവ് അമേരിക്കന്‍ ബാപ്പിസ്റ്റ് ചര്‍ച്ചില്‍ പാസ്റ്ററായും പിന്നീട് വൈദിക ജീവിതം നടത്തുകയുമായിരുന്നു. 1983ലാണ് തിരുവല്ല നഗരത്തിനു ചേര്‍ന്ന മാഞ്ഞാടിയില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സുവിശേഷ പ്രചാരണ സംഘടനയ്ക്ക് രൂപം നല്‍കിയത്. 1990 ല്‍ സ്വന്തം സഭയായ ബിലിവേഴ്സ് ചര്‍ച്ചിന് രൂപം നല്‍കി. 2003 ലാണ് സ്ഥാപക ബിഷപ്പായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com