കോഴിക്കോട് വരന്റെ വീട്ടിലെത്തിയപ്പോൾ കണ്ടത് വധുവിന്റെ ദേഹത്ത്‌ മർദ്ദനപ്പാടുകൾ;ഏഴാം ദിവസം വേർപിരിയല്‍

പൊലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കിനൽകിയായിരുന്നു വേർപിരിയൽ
കോഴിക്കോട് വരന്റെ വീട്ടിലെത്തിയപ്പോൾ കണ്ടത്
വധുവിന്റെ ദേഹത്ത്‌ മർദ്ദനപ്പാടുകൾ;ഏഴാം ദിവസം വേർപിരിയല്‍
Updated on

കോഴിക്കോട്: വധുവിനെ വരൻ മർദിച്ചതിനെ തുടർന്ന് വിവാഹം കഴിഞ്ഞ് ഏഴാം ദിവസം യുവദമ്പതികള്‍ വേർപിരിഞ്ഞു. പൊലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കിനൽകിയായിരുന്നു വേർപിരിയൽ. വരന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്റെ വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മർദന വിവരം പുറത്തറിഞ്ഞത്.

തുടർന്ന് യുവതിയുടെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വധുവിന്റെ പിതാവ് പരാതി നൽകുകയും ബന്ധം തുടരാൻ താത്പര്യമില്ലെന്ന് വധുവും വീട്ടുകാരും പൊലീസിനെ അറിയിക്കുകയും ചെയ്തു. മെയ് 5-ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com