മോഷ്ടാവ് ബാലമുരുകൻ മുങ്ങിയത് മോഷ്ടിച്ച ബൈക്കിൽ; അന്വേഷണം പുരോഗമിക്കുന്നു

മോഷ്ടാവ് കേരളം വിട്ടതായാണ് സൂചന
മോഷ്ടാവ് ബാലമുരുകൻ മുങ്ങിയത് മോഷ്ടിച്ച ബൈക്കിൽ; അന്വേഷണം പുരോഗമിക്കുന്നു
Updated on

തൃശൂര്‍: തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവും കൊലയാളിയുമായ ബാലമുരുകൻ രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ. വിയ്യൂരിലെ ഒരു വീട്ടുമുറ്റത്ത് താക്കോൽ സഹിതം നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചാണ് പ്രതി രക്ഷപ്പെട്ടത്. ബൈക്ക് ഉടമ പൊലീസിന് പരാതി നൽകി. വിയ്യൂർ അതീവ സുരക്ഷാ ജയിലിന് മുമ്പിൽ വെച്ച് തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്നാണ് ബാലമുരുകൻ ചാടിപ്പോയത്.

തമിഴ്‌നാട്ടിലെ കോടതിയില്‍ ഹാജരാക്കി വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ ഇയാളെ എത്തിച്ചതായിരുന്നു. ജയിലിന്റെ പരിസരത്ത് വെച്ച് തമിഴ്‌നാട് പൊലീസിനെ തള്ളിമാറ്റിയാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം. പൊലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. ബാലമുരുകനായി അന്വേഷണം പുരോഗമിക്കുകയാണ്.

മോഷ്ടാവ് കേരളം വിട്ടതായാണ് സൂചന. കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒട്ടേറെ മോഷണ കേസുകളില്‍ പ്രതിയാണ് ബാലമുരുകന്‍. കൊലപാതകം ഉള്‍പ്പടെ 53 കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ഇതില്‍ അഞ്ചെണ്ണം കൊലപാതക കേസുകളാണ്. 2023 സെപ്തംബര്‍ 24 മുതല്‍ ഇയാള്‍ വിയ്യൂര്‍ അതീവ സുരക്ഷ ജയിലിലായിരുന്നു. പൊലീസിനെ ആക്രമിച്ച് ബാലമുരുകന്‍ നേരത്തെയും ജയില്‍ ചാടിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com