അവയവം മാറി ശസ്ത്രക്രിയ; നാളെ മെഡിക്കല്‍ ബോര്‍ഡ് ചേരും, ഡേക്ടറെ ചോദ്യം ചെയ്യും

കുട്ടിക്ക് നാക്കിന് പ്രശ്‌നമുണ്ടായിരുന്നോയെന്ന് മെഡിക്കല്‍ ബോര്‍ഡിനു ശേഷം അറിയാമെന്ന് പൊലീസ്
അവയവം മാറി ശസ്ത്രക്രിയ; നാളെ മെഡിക്കല്‍ ബോര്‍ഡ് ചേരും, ഡേക്ടറെ ചോദ്യം ചെയ്യും
Updated on

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ ചികിത്സാ രേഖകള്‍ പരിശോധിച്ച് വരികയാണെന്ന് മെഡിക്കല്‍ കോളേജ് എ സി പി പ്രേമചന്ദ്രന്‍ അറിയിച്ചു. ശസ്ത്രക്രിയ ചെയ്ത ഡോ. ബിജോണ്‍സിനെ ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് നാളെ മെഡിക്കല്‍ ബോര്‍ഡ് ചേരും. അതിന് ശേഷമായിരിക്കും ഡോക്ടറെ ചോദ്യം ചെയ്യല്‍. കുട്ടിക്ക് നാക്കിന് പ്രശ്‌നമുണ്ടായിരുന്നോയെന്ന് മെഡിക്കല്‍ ബോര്‍ഡിനു ശേഷം അറിയാമെന്നും എ സി പി അറിയിച്ചു.

നാല് വയസ്സുകാരിയുടെ കൈക്ക് ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു കുടുംബം. എന്നാല്‍, കുഞ്ഞിന്റെ നാക്കിനാണ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞിരുന്നു. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നുവെന്നമാണ് ബന്ധുക്കളുടെ ആാേപണം. സംഭവത്തില്‍ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡോക്ടര്‍ക്ക് പിഴവ് പറ്റിയെന്നുള്ള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി.

അവയവം മാറി ശസ്ത്രക്രിയ; നാളെ മെഡിക്കല്‍ ബോര്‍ഡ് ചേരും, ഡേക്ടറെ ചോദ്യം ചെയ്യും
പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

ശസ്ത്രക്രിയ മാറിയത് തന്റെ പിഴവുകൊണ്ടാണെന്ന് സമ്മതിച്ച് ഡോക്ടര്‍ രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും ഡോക്ടര്‍ സൂപ്രണ്ടിന് എഴുതിയ കത്തിലുണ്ടായിരുന്നു. എന്നാല്‍, കുഞ്ഞിന്റെ നാവിനും തടസ്സമുണ്ടായിരുന്നെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് നടപടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com